തൃശൂര്‍: ഓഖി ദുരന്തത്തിന് ശേഷം തീരപ്രദേശങ്ങള്‍ ഉണര്‍ന്ന് തുടങ്ങുകയാണ്. കടപ്പുറങ്ങളില്‍ നിന്നും തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയി തുടങ്ങിട്ടുണ്ട്. എന്നാല്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ അധികൃതര്‍ അലസത കാട്ടുകയാണ്. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളുടെയും വള്ളങ്ങളുടെയും വിവരങ്ങളും തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിനായി പോകാന്‍ തുടങ്ങിയിട്ടും വിവരങ്ങള്‍ തിരക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ലന്ന് തൊഴിലാളികള്‍ പറഞ്ഞു.
നിലവില്‍ എത്ര ബോട്ടുകള്‍, വള്ളങ്ങള്‍ മത്സ്യബന്ധനത്തിന് പോയിട്ടുണ്ടെന്ന വിവരം ഫിഷറീസ് വകുപ്പിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെയും കൈവശമില്ല. ജില്ലയുടെ തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് ചെറുവള്ളങ്ങളിലാണ് പോകുന്നത്. ഉള്ളില്‍ ഭയമുണ്ടെങ്കിലും കുടുംബം പട്ടിണിയിലായതിനെ തുടര്‍ന്നാണ് മത്സ്യബന്ധനത്തിന് പോകുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
കടലിന്റെ അടിത്തട്ടിലാകെ ചെളി നിറഞ്ഞിരിക്കുകയാണ്. കടലില്‍ വല നീട്ടുമ്പോള്‍ ചെളിയില്‍ പുതഞ്ഞ് പോകുകയാണ്. വേഗത്തില്‍ വലിച്ചെടുക്കുമ്പോള്‍ വല കീറി നശിക്കുകയും ചെയ്യുന്നുണ്ട്. ഓഖി ദുരന്തത്തിന് മുമ്പ് മത്സ്യബന്ധനത്തിന് പോയാല്‍ അല്ലലില്ലാതെ കഴിഞ്ഞ് കൂടാനുള്ള വരുമാനം കിട്ടിയിരുന്നതാണ്. ഇപ്പോള്‍ മത്തിപോലും ലഭിക്കാത്ത അവസ്ഥയാണ്. ചെളിയില്‍ പുതഞ്ഞ് വലകീറി നശിക്കുന്നത് വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. പാഠം പഠിക്കാതെ
അധികൃതര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: