തൃശൂര്‍: മാലിന്യ പ്രശ്നം ഉദ്യോഗസ്ഥര്‍ പരസ്പരം പഴിചാരുന്നു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറയുന്നത് തനിക്ക് ഒന്നും അറിയില്ലെന്ന്. തൊഴിലാളികള്‍ പറയുന്നത് എല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന്.
മാസങ്ങളായി മോര്‍ച്ചറി മാലിന്യം നിറഞ്ഞ് കിടക്കുന്ന പരിസരത്തിന് മോക്ഷം നല്കാന് ഉദ്യോഗസ്ഥര്‍ ഒരുക്കമല്ലന്നാണ് പരസ്പരമുള്ള പഴിചാരലില്‍ നിന്നും വ്യക്തമാകുന്നത്.
മോര്‍ച്ചറി വരാന്തയിലടക്കം പോസ്റ്റു മോര്ട്ടത്തിനെത്തിക്കുന്ന മൃതദേഹത്തിന്റെ രക്തം വീണ കറകള്‍ ഉണങ്ങിപ്പിടിച്ച് കിടക്കുകയാണ്.
ഇത് നീക്കംചെയ്യാന്‍ ഒരാളും തയ്യാറാവുന്നില്ല. മോര്‍ച്ചറി ശുചീകരണത്തിന് ആളുകള്‍ പ്രത്യേകം ഉണ്ടെങ്കിലും പരിസരം തൂത്ത് വാരാന്‍ പോലും ഇവര്‍ തയ്യാറാവുന്നില്ല. കൃത്യമായി ശമ്പളം വാങ്ങുന്നതില്‍ ഇക്കൂട്ടര്‍ ഒരു മടിയും കാട്ടാറുമില്ല. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള മത്സരമാണ് മോര്‍ച്ചറിയുടെ ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാസങ്ങളായി മോര്‍ച്ചറി പരിസരം പൂര്‍ണ്ണമായും കാടുകയറിയ നിലയിലാണ്.
രക്തവും മൃതദേഹത്തില്‍ നിന്നും മാറ്റുന്ന വസ്ത്രങ്ങളും വരാന്തയില്‍ കിടക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
ഓഖി ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ നിറഞ്ഞതോടെ ഇപ്പോള്‍ കോഴിക്കോടുനിന്നുള്ള മൃതദേഹങ്ങള്‍ എത്തുന്നത് തൃശൂരിലേക്കാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 25 ഫ്രീസറുകളാണ് ഉള്ളത്.
ഓഖി ദുരന്തത്തില്‍പ്പെട്ട 19 മൃതദേഹങ്ങളാണ് ഇവിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്ളത്. ഓഖിയില്‍പ്പെട്ട മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം വൈകുന്നതിനെ തുടര്‍ന്ന് തൃശൂര്‍ മോര്്ച്ചറിയിലേക്കു മൃതദേഹങ്ങളുടെ ഒഴുക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: