പുതുക്കാട്: പരസ്യ ബോര്‍ഡ് സ്ഥാപിക്കാന്‍ ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ അനുമതിയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയയാള്‍ക്കെതിരെ കേസ്സെടുത്തു. കല്ലൂര്‍ ആലേങ്ങാട് സ്വദേശി നാഗത്ത് അനില്‍കുമാറി (35)നെതിരെയാണ് പരാതി. ആമ്പല്ലൂര്‍ വടക്കുമുറി കോലാടത്ത് രഞ്ജിത്തിനെ ഇല്ലാത്ത കമ്പനിയുടെ രേഖകള്‍ കാണിച്ച് ബിസിനസില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് കബളിപ്പിച്ചുവെന്നാണ് പരാതി. ദേശീയപാതയിലെ സിഗ്നലുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ദേശീയപാത നിര്‍മ്മാണ കമ്പനിയായ ജി.ഐ.പി.എല്‍ ന്റെ അനുമതിയുണ്ടെന്നും അനില്‍കുമാര്‍ വിശ്വസിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഒരു വര്‍ഷത്തിനിടെ രണ്ടു ലക്ഷം രൂപ വാങ്ങിയെന്നും പണമോ ലാഭവിഹിതമോ ഇതുവരെ തിരിച്ചുനല്‍കിയില്ലെന്നും പരാതിയിലുണ്ട്. പ്രതിയുടേതെന്നു പറഞ്ഞ കമ്പനിയുടെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നമ്പര്‍ നിലവിലില്ലെന്നും വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സ്ഥാപനമില്ലെന്നും പരാതിക്കാരന് ആരോപിക്കുന്നു. പുതുക്കാട് പോലീസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: