Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാത്തിരിക്കണോ ദുരന്തം വരാന്‍ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 12:12 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശക്തമായ കാറ്റ് തീരദേശത്ത് വിതച്ച നാശനഷ്ടത്തിന്റെ കണക്കുകള്‍ ശേഖരിക്കുന്നവര്‍ നഗരപ്രദേശങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ദുരന്തം കാണാതെ പോകുന്നതോ കണ്ടില്ലെന്ന് നടിക്കുന്നതോ ? കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന വലിയഫ്‌ളക്‌സ് ബോര്‍ഡുകളാണ് ജീവന് ഭീഷണി ഉയര്‍ത്തുന്നത്.

നഗരസഭാ പരിധിയില്‍ ഉള്‍പ്പെടെ പ്രധാന റോഡുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളിലാണ് ഇവ വളരെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. വലിയ കാറ്റോ മഴയോ അതിജീവിക്കാനുള്ള ശക്തി ഈ ബോര്‍ഡുകള്‍ക്ക് ഇല്ല. ഇവയില്‍ ഭൂരിഭാഗവും യാതൊരു വിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നില്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന കാറ്റുംമഴയും മൂലം ഇവയില്‍ പലതിന്റെയും അടിസ്ഥാനം അപകടത്തിലാണ്. കാലപ്പഴക്കം കൊണ്ട് പല തൂണുകളും ഏതുനിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലും. ഇത്തരം ബോര്‍ഡുകളില്‍ കുറേയെണ്ണത്തിനെങ്കിലും ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകള്‍ പൊളിഞ്ഞിരിക്കുന്നുണ്ട്. ഫ്‌ളകസുകള്‍ പലതും ചെറിയ കാറ്റില്‍ പോലും പാറിക്കളിക്കുന്നു.

വലിയ വൈദ്യുത കമ്പികള്‍ക്ക് സമീപത്താണ് ഇവയില്‍ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. ഇത്തരം ബോര്‍ഡുകളുടെ ഭാരവും വലുപ്പക്കൂടുതലും കാരണം മറിഞ്ഞുവീണാല്‍ വൈദ്യുത കമ്പികള്‍ പൊട്ടും എന്ന കാര്യത്തില്‍ സംശയമില്ല. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സദാസമയവും തിരക്കുള്ള റോഡുകളില്‍ ഇവ സൃഷ്ടിക്കാന്‍ സാധ്യതയുള്ള അപകടങ്ങള്‍ കുറവല്ല. ഫ്‌ളക്‌സ് ഷീറ്റുകള്‍ കാറ്റില്‍ പറന്നുവീണാലും അത് ഇരുചക്രവാഹന യാത്രക്കാരെ ഉള്‍പ്പെടെ അപകടത്തിലാക്കും. കെട്ടിടങ്ങളുടെ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം എന്നതിനാല്‍ ആരും അപകടാവസ്ഥ പരിശോധിക്കാറുമില്ല.

കെട്ടിടങ്ങളുടെ നിര്‍മാണത്തിന് മാത്രമാണ് അധികാരികളില്‍ നിന്ന് അനുവാദം വാങ്ങുന്നത്. പണി പൂര്‍ത്തിയായാല്‍ ക്രമേണ ഇവയ്‌ക്ക് മുകളില്‍ വലുപ്പത്തിലുള്ള ഫ്‌ളക്‌സുകള്‍ സ്ഥാപിക്കും. വരുമാനഇനത്തില്‍ കെട്ടിടഉടമയ്‌ക്ക് ലഭിക്കുന്ന വലിയ തുകയാണ് ഇതിന് പ്രേരണ. അയ്യായിരത്തിന് മുകളിലാണ് ഓരോ മാസവും ലഭിക്കുന്ന വാടക. നഗരപരിധിയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ നഗരസഭയ്‌ക്ക് വാടകനല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇത്തരം ഫ്‌ളക്‌സുകളുടെ എണ്ണത്തെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ അധികൃതരുടെ പക്കല്‍ ലഭ്യമല്ല. പലപ്പോഴും വാടക കൃത്യമായി ലഭിക്കാറില്ല. ഉദ്യോഗസ്ഥന്‍മാരും ഉടമയും തമ്മിലുള്ള ഒത്തുതീര്‍പ്പുകളാണ് ഇതിന് കാരണം. ചുരുക്കത്തില്‍ യാതൊരു വരുമാനവും സര്‍ക്കാരിന് ലഭിക്കാതെ അപകടസാധ്യത സൃഷ്ടിക്കുകയാണ് ഇത്തരം പരസ്യബോര്‍ഡുകള്‍. അപകടം ഉണ്ടാകുമ്പോള്‍ മാത്രം ഉത്തരവാദിത്വം അഭിനയിക്കാനെത്തുന്നവര്‍ ഇനിയും കണ്ണടച്ചാല്‍ ഒരുപക്ഷേ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.