Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പണമില്ല: കോട്ടപ്പുറം പാലം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 09:28 pm IST
in Thrissur

തൃശൂര്‍: കോര്‍പ്പറേഷന് പണമില്ല; എം.ജി.റോഡ് റെയില്‍വേ മേല്‍പ്പാലം വീതികൂട്ടല്‍ ആശയകുഴപ്പത്തില്‍; താല്‍ക്കാലിക ബെയ്‌ലി ബ്രിഡ്ജ് മാത്രം പരിഹാരമെന്ന് വിദഗ്ധര്‍. ഒന്നര-രണ്ട് കോടി രൂപ ചിലവില്‍ ഗതാഗതനിയന്ത്രണമില്ലാതെ ഒരു മാസം കൊണ്ട് ഉരുക്കുപാലം നിര്‍മ്മിക്കാനാകും.

പാലം വീതി കൂട്ടാന്‍ 18 കോടി രൂപയാണ് റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്. എസ്റ്റിമേറ്റുണ്ടാക്കാന്‍ 36ലക്ഷം ഉടനെ നല്‍കണം. പിന്നെ ഒരു മാസത്തിനകം 18 കോടി കൂടി കെട്ടണം. പാലം പണിയണമെങ്കില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കണം. മാത്രമല്ല. ഒമ്പത് മാസം എം.ജി.റോഡ് വഴി ഗതാഗതവും നിരോധിക്കണമെന്നാണ് റെയില്‍വേയുടെ ആവശ്യം. ഈ വ്യവസ്ഥകള്‍ അനുസരിച്ച് പാലം നിര്‍മ്മാണം ഉടനൊന്നും പ്രായോഗികമാകില്ല.

പാലം വീതി കൂട്ടാനാവശ്യമായ പണം നല്‍കാമെന്ന് പ്രമുഖ പ്രവാസി വ്യവസായി സി.കെ.മേനോന്‍ വാഗ്ദാനം ചെയ്തിരുന്നു. പരമാവധി നാല് കോടി രൂപയാണ് മേനോന്റെ വാഗ്ദാനം. ബാക്കി പണം കോര്‍പ്പറേഷന്‍ കണ്ടെത്തണം. ഇന്നത്തെ നിലയില്‍ അതിന് കഴിയില്ല. ദിവാന്‍ജി മൂല മേല്‍പ്പാലത്തിന് തന്നെ കോര്‍പ്പറേഷന്‍ വൈദ്യുതി ഫണ്ടില്‍ നിന്നാണ് 6.33 കോടി കണ്ടെത്തിയത്. വൈദ്യുതി വിഭാഗത്തില്‍ ഫണ്ടുണ്ടെങ്കിലും ഇപ്പോള്‍ എടുക്കാന്‍ വ്യവസ്ഥയില്ല. റഗുലേറ്ററി കമ്മീഷന്റെ നിരോധനം നിലനില്‍ക്കുകയാണ്. സ്ഥലമെടുപ്പ് നഗരസഭക്ക് എളുപ്പം പരിഹരിക്കാനാകാത്ത മറ്റൊരു കടമ്പയാണ്.

നിലവിലുള്ള മേല്‍പ്പാലത്തിന്റെ നീളം 15 മീറ്ററാണ്. വീതി ഏഴര മീറ്ററും. ഇരുഭാഗത്തും ഒരു മീറ്റര്‍ വീതം ഫുട്പാത്തുമുണ്ട്. പാലത്തിന്റെ വീതി 25 മീറ്ററായി കൂട്ടാനായിരുന്നു കോര്‍പ്പറേഷന്‍ തീരുമാനമെങ്കിലും ഡി.ടി.പി. സ്‌കിമില്‍ എം.ജി.റോഡ് വീതി 21 മീറ്ററായതിനാല്‍ വീതി 21 മീറ്ററായി തന്നെ ചുരുക്കിയിട്ടുണ്ട്.

ഭാവിയില്‍ റെയില്‍വേ നാല് വരി ട്രാക്ക് ലക്ഷ്യമിടുന്നതിനാല്‍ പാലത്തിന്റെ നീളം 15 മീറ്ററില്‍ നിന്നും 30 മീറ്ററായി വികസിപ്പിക്കണമെന്നാണ് റെയില്‍വേയുടെ നിലപാട്. ചെലവ് പൂര്‍ണ്ണമായും കോര്‍പ്പറേഷനില്‍ വഹിക്കണം. മാത്രമല്ല പടിഞ്ഞാറേ ഭാഗത്ത് മാരിയമ്മന്‍ ക്ഷേത്രമുള്ളതിനാല്‍ റെയില്‍വേ ട്രാക്ക് വികസനം കിഴക്കുഭാഗത്തേക്ക് മാത്രമാണ്.

സ്ഥലമെടുത്തു നല്‍കാതെ പാലം പണി തുടങ്ങാനാകില്ല. സ്ഥലമെടുപ്പിന് കോര്‍പ്പറേഷന്‍ പുറമെ പണം കണ്ടെത്തണം. ഒമ്പത് മാസം ഗതാഗത നിയന്ത്രണം പോയിട്ട് ഒരു ദിവസം പോലും ഗതാഗതം നിരോധിക്കാനാകാത്ത അവസ്ഥയുമാണ് എം.ജി.റോഡിന്.

മേല്‍പ്പാലം വീതികൂട്ടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചെയര്‍മാന്‍ ഷീന ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ഒരു ധാരണയുമാകാതെ പിരിഞ്ഞു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാമെന്നാണ് എഞ്ചിനീയര്‍മാരുടെ വിശദീകരണം. 18 കോടിയും സ്ഥലമെടുപ്പ് ചിലവും എങ്ങിനെയുണ്ടാക്കുമെന്നും കോര്‍പ്പറേഷന്‍ നേതൃത്വത്തിന് ധാരണയില്ല. ഫലത്തില്‍ എം.ജി.റോഡ് മേല്‍പ്പാല വികസനം സ്വപ്‌നമായി തീരും.

എന്നാല്‍ താല്‍ക്കാലിക ഉരുക്ക് നിര്‍മ്മിത ബെയ്‌ലി പാലം പ്രയോഗികമാണെന്ന് പാലം നിര്‍മ്മാണ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാലുവരി ഗതാഗതത്തിന് കോര്‍പ്പറേഷന് 7.5 മീറ്റര്‍ വീതിയില്‍ 15 മീറ്റര്‍ നീളത്തിലൊരു താല്‍ക്കാലിക ഉരുക്കു പാലം മതിയാകും. 15 മീറ്റര്‍ വീതിയിലിപ്പോള്‍ സ്ഥലമെടുപ്പില്ലാതെ തന്നെ ഇവിടെ സ്ഥലം ലഭ്യമാണ്. 21 മീറ്ററാക്കാന്‍ വടക്കുഭാഗത്തു 1.5 മീറ്ററും തെക്കുഭാഗത്ത് 4.5 മീറ്ററുമാണ് സ്ഥലംവേണ്ടത്. 7.5 മീറ്ററില്‍ ബെയ്‌ലി പാലവും അതിന് ഒരു മീറ്റര്‍ വീതിയിലൊരു ഫുട്പാത്തും നിലവിലുള്ള പാലത്തിന്റെ തെക്കുഭാഗത്ത് ഒരുക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാലം പണിയാന്‍ സ്ഥലമെടുപ്പിന് കാത്ത് നില്‍ക്കണ്ട.

പാലം പുറത്തു തയ്യാറാക്കുന്നതിനാല്‍ സ്ഥാപിക്കാന്‍ ഒരു മാസം ധാരാളം മതിയാകും. ഇതിനാകാട്ടെ ഗതാഗത നിരോധനവും വേണ്ട. ചിലവ് ഒന്നര രണ്ട് കോടിയേ വരൂ. സി.കെ.മേനോന്റെ ചിലവില്‍ തന്നെ നിര്‍മ്മിക്കുകയുമാകാം.

ഉരുക്കുപാലം പ്രയോഗികമാണെന്നും തടസ്സമില്ലെന്നും റെയില്‍വേയുടെ ഉന്നത എഞ്ചിനീയര്‍ പറഞ്ഞു. റെയില്‍വേ തന്നെ പലയിടത്തും ഉരുക്കുപാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കണ്ണൂരിലെ മൊയ്തുപാലം നൂറ് വര്‍ഷമാണ് നിലനിന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

പുതിയ വാര്‍ത്തകള്‍

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.