അഡ്ലെയ്ഡ്: വിമര്‍ശകരുടെ വായടപ്പിച്ച ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറിയില്‍ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ അവര്‍ എട്ട് വിക്കറ്റിന് 442 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു.
രണ്ടാം ദിനത്തില്‍ മഴമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 29 റണ്‍സിലെത്തിനില്‍ക്കുന്നു. മൂന്ന് ദിവസത്തെ കളിശേഷിക്കെ 413 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്.
തന്റെ വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്കിയ മാര്‍ഷ് 231 പന്തില്‍ 126 റണ്‍സുമായി അജയ്യനായി നിന്നു. ഇരുപത്തിയഞ്ചാം ടെസ്റ്റ് കളിക്കുന്ന മാര്‍ഷിന്റെ അഞ്ചാം സെഞ്ചുറിയാണിത്. പരിചയ സമ്പന്നനായ മാര്‍ഷിനെ എട്ടാം തവണയാണ് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടക്കി വിളിച്ചത്.
ആറാം വിക്കറ്റില്‍ മാര്‍ഷും ടീം പെയ്നും 85 റണ്‍സ് കൂട്ടിചേര്‍ത്തു.വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ടീം പെയ്ന് 57 റണ്‍സുമായി മടങ്ങി.
ഒന്നാം ഇന്നിങ്ങ്സ് തുടങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍ സ്റ്റോണ്മാനെയാണ് നഷ്ടമായത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.18 റണ്സാനണ് സമ്പാദ്യം. തുടര്‍ന്നെത്തിയ വിന്‍സും (0) ഓപ്പണര്‍ കുക്കും (11) പുറത്താകാതെ നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: