ചാലക്കുടി: കൗമാരകലയുടെ കാല്‍ചിലമ്പൊലി ചാലക്കുടിയുടെ ദിനരാത്രങ്ങളെ ഉത്സാഹത്തിമിര്പ്പിലാക്കുന്നു. ഇനിയുള്ള മൂന്നുനാള്‍ ചാലക്കുടിയില്‍ കലയുടെ നിലയ്ക്കാത്ത കേളീരവം. ജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. പ്രധാന വേദിയായ സേക്രഡ് ഹാര്‍ട്ടിലെ കലാഭവന്‍മണി നഗറില്‍ ഇന്ന് മേളയുടെ ഔപചാരികമായ ഉദ്ഘാടനം നടക്കും.
ജില്ലയിലെ വിവിധ സബ്ജില്ലകളെ പ്രതിനിധീകരിച്ച് മൂവായിരത്തോളം കലാപ്രതിഭകളാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ മാറ്റുരക്കുന്നത്.
ഇന്നലെ രാവിലെ 9ന് ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ തൃശ്ശൂര്‍ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സുമതി പതാക ഉയര്‍ത്തിയതോടെയാണ് നാല് ദിവസം നീണ്ടു നില്ക്കുന്ന കലോത്സവത്തിന് തുടക്കമായത്.
രാവിലെ 9ന് പ്രധാന വേദിയായ എസ്.എച്ച് സ്കൂളില്‍ യു.പി.വിഭാഗം ഭരതനാട്യത്തോടെ അരങ്ങുണര്‍ന്നു. ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടേയും,ആണ്‍കുട്ടികളുടേയും ഭരതനാട്യ മത്സരവും ഇന്നലെ നടന്നു. ഇംഗ്ലീഷ് പദ്യം,പ്രസംഗം,തിരുവാതിര,മോഹനിയാട്ടം,കാവ്യകേളി,അക്ഷരശ്ലോകം, നാദസ്വരം,മേളം,മൃദംഗം തുടങ്ങിയ ഇനങ്ങളിലാണ് ഇന്നലെ മത്സരം അരങ്ങേറിയത്.
സംസ്കൃതോത്സവത്തിനും അറബി കലോത്സവത്തിനും ഇന്നലെ തുടക്കമായി. കഥകളി,കഥകളിഗ്രൂപ്പ്,നാടകം,ചാക്യാര്‍കൂത്ത്,നങ്ങ്യാര്‍ കൂത്ത്, ശാസ്ത്രീയ സംഗീതം, ലളിതഗാനം,തുടങ്ങിയ മത്സരങ്ങള്‍ക്ക് പുറമെ ഓഫ് സ്റ്റേജ് മത്സരങ്ങളും ഇന്നലെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: