തൃശൂര്‍: കൈപ്പമംഗലത്ത് ബിജെപി പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം സിപിഎമ്മിന്റെ സ്റ്റാലിനിസ്റ്റ് മുഖം വെളിപ്പെടുത്തുന്നതാണെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്.
സിപിഎം വിട്ടുപോകുന്നവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ആ പാര്‍ട്ടിയുടേത്. ടി.പി.ചന്ദ്രശേഖരന് സമാനമായ വിധിയാണ് സതീശനും ഉണ്ടായത്. സതീശനും കുടുംബവും ബിജെപിയില്‍ ചേര്‍ന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
ഇത്തരം ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ സമൂഹത്തിന്റെ മനസ്സാക്ഷി ഉണരണമെന്നും നാഗേഷ് പറഞ്ഞു. മറ്റുപാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ധിക്കാരവും ധാര്‍ഷ്ട്യവും സിപിഎം അവസാനിപ്പിക്കണം. ജില്ലയില്‍ സിപിഎം നടത്തുന്ന കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഭരണാധികാരികളും പോലീസും ഉറക്കം നടിക്കുകയാണ്. പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. നാഗേഷ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: