കൊടുങ്ങല്ലൂര്‍: പാര്‍ട്ടി ക്രിമിനലുകളെ വിട്ട് കൊലപാതകം നടത്തിച്ച സിപിഎം നേതാക്കള്‍ കയ്പമംഗലത്ത് മരിച്ച സതീശനെ പാര്‍ട്ടി രക്തസാക്ഷിയാക്കുവാന് നടത്തിയ ശ്രമത്തിനെതിരെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സിപിഎം കാര്‍ കൊലപ്പെടുത്തിയ സതീശന്റെ വീട്ടിലെത്തിയ സിപിഎം ഏരിയ സെക്രട്ടറി പി.എം.അഹമ്മദ്, കൈപമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് ബാബു എന്നിവര്‍ക്കു നേരെയാണ് പ്രതിഷേധം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ പങ്കെടുത്തവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരും സിപിഎം നേതാക്കളോടൊപ്പമെത്തി.
മരണ വീട്ടിലെത്തി കസേരയിട്ടിരുന്ന നേതാക്കള്‍ സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലം വിടുകയായിരുന്നു. കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം ആക്രമണം നടക്കുന്നത് പാര്‍ട്ടി നേതാക്കളുടെ അറിവോടെയാണ്. പെരിഞ്ഞനം നവാസ് വധക്കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും ശ്രീനാരായണപുരത്ത് സിയാദ് കൊല്ലപ്പെട്ട സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിയും പ്രതികളാണ്.
കഴിഞ്ഞ മാസം അഴിക്കോട് മാരകായുധങ്ങളുമായി പിടിയിലായ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായ സംഭവമുള്‍പ്പെടെ സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനു തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: