Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പട്ടാളം പിടിക്കാന്‍ പാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 09:17 pm IST
inVicharam

പോലീസില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഫ്രാക്ഷനുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ശക്തമായ സംഘടനകളുമുണ്ട്. റെയില്‍വെയിലും ബാങ്കുകളിലും പാര്‍ട്ടി വിചാരിച്ചാല്‍ പലതും നടക്കും. പക്ഷേ ഇക്കാലമത്രയായിട്ടും പട്ടാളത്തില്‍ പാര്‍ട്ടിക്കാരുടെ ഫ്രാക്ഷനുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് തിരിച്ചറിഞ്ഞ പാര്‍ട്ടി ഒരു ഉപായം കണ്ടെത്തിയിരിക്കുന്നു. പട്ടാളത്തില്‍ ചേരാന്‍ യോഗ്യരാക്കാന്‍ ചെറുപ്പക്കാര്‍ക്ക് പരിശീലനം. കണ്ണൂരിലാണ് ഇതിനായി ഒരു സ്ഥാപനം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി. ”എളുപ്പത്തില്‍ ആളെ കൊല്ലാന്‍ ഇവിടെ പരിശീലന കേന്ദ്രങ്ങളുണ്ട്.” ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കു തന്നെയാണ്. ആരാണ് ഇമ്മാതിരി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നത്? മുഖ്യമന്ത്രിയല്ലെ നടപടി സ്വീകരിക്കേണ്ടത്? എന്ത് നടപടിയാണ് ഇതുവരെ സ്വീകരിച്ചത്? അമ്പല പരിസരത്താണത്രെ പരിശീലനങ്ങള്‍ നടക്കുന്നത്.

ദേവസ്വംമന്ത്രി മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കാരനാണല്ലോ. വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ഉടന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു പ്രസ്താവന നടത്തി. അമ്പല പരിസരത്ത് ആയുധ പരിശീലനം നടത്തുന്നുണ്ട്. ആര്‍എസ്എസുകാരെ ഇമ്മാതിരി ആയുധ പരിശീലനം നടത്താന്‍ അനുവദിക്കില്ല. മന്ത്രി ഇങ്ങനെ പറഞ്ഞപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. ”ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്ന അതേ അമ്പലത്തില്‍ ഞങ്ങളും ആയുധപരിശീലനം നടത്തും”. ‘പേടിയുള്ള കാട്ടില്‍ ഇളകിയതെല്ലാം പുലി’ എന്നപോലെയാണ് സിപിഎമ്മിന്റെ അവസ്ഥ.

എന്തുകണ്ടാലും ആയുധപരിശീലനമാണ്. ഒരമ്പലമുറ്റത്തും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയതാണ്. എന്നിട്ടും മുഖ്യമന്ത്രി കണ്ട പരിശീലനം ഏതാണ്? ജയരാജന്‍ പറഞ്ഞ പരിശീലനമായിരിക്കും. എളുപ്പത്തില്‍ കൊല്ലാനും ലവലേശം തെളിവില്ലാതാക്കാനും ബംഗാളിനെ കണ്ടുപഠിക്കണമെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു എന്നു പറഞ്ഞത് എ.പി. അബ്ദുള്ളക്കുട്ടിയാണ്. രണ്ടുതവണ കണ്ണൂരില്‍ നിന്ന് പാര്‍ട്ടി ചിഹ്നത്തില്‍ ലോക്‌സഭയിലെത്തിയ ഈ ചെറുപ്പക്കാരന്‍ പിണറായി വിജയന്റെ ഉത്തമശിഷ്യനായിരുന്നുവല്ലോ.

ഇനി ഇപ്പോള്‍ ആരംഭിച്ച സ്ഥാപനം പട്ടാളത്തിലേക്കാളെ അയയ്‌ക്കാനാണോ അതോ എളുപ്പത്തില്‍ ആളെ കൊല്ലാനുള്ളതോ? ദേശസ്‌നേഹമുള്ളവര്‍ക്കേ പട്ടാളത്തില്‍ നില്‍ക്കാന്‍ കഴിയൂ. ദേശസ്‌നേഹം എന്നു പറയുന്നത് പിന്തിരിപ്പന്‍ ഏര്‍പ്പാടാണെന്നല്ലേ പാര്‍ട്ടിയുടെ നിഗമനം. ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ എപ്പോഴും ചൈനയുടെ ഭാഗത്ത് ന്യായം കാണുന്ന പാര്‍ട്ടിക്കാര്‍ പട്ടാളത്തിലെടുക്കുന്ന നിലപാടെന്താകും. ഒരിക്കല്‍ ചൈനയെ അനുകൂലിച്ച് അഞ്ചാംപത്തിപ്പണിചെയ്ത സഖാക്കള്‍ക്ക് പട്ടാളത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് ഓര്‍ക്കുന്നു. പട്ടാളത്തിലെത്തിയിട്ടും വെരിഫിക്കേഷനില്‍ പുറത്തായവരെത്രയോ ഉണ്ട്. പരിശീലനത്തിലൂടെ യോഗ്യത നേടിയ കേരളത്തില്‍ നിന്നുള്ളവര്‍ പട്ടാളത്തിലെത്തിയാല്‍ അവിടെ ഫ്രാക്ഷനുണ്ടാക്കുമോ? ഉണ്ടാക്കുന്നവരുടെ ഗതിയെന്താകും? കേരളത്തിലല്ലാതെ എത്രയിടത്തു നിന്ന് പരിശീലനം നല്‍കി സഖാക്കളെ പട്ടാളത്തിലെത്തിക്കും? ഒരെത്തും പിടിയുമില്ല. അതുകൊണ്ടാണ് സംശയം വരുന്നത്. പരിശീലനം എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി? പരിശീലനത്തില്‍ ദേശഭക്തി ജ്വലിപ്പിക്കുമോ? ഒരു സാധ്യതയുമില്ല. ജയരാജന്റെ കുടുസ്സായ ബുദ്ധി മുഖ്യമന്ത്രിയെപ്പോലും വെട്ടിലാക്കും.

ശ്രീകൃഷ്ണജയന്തി ആഘോഷിച്ചും ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയും പാര്‍ട്ടി പുലിവാല് പിടിച്ചത് ജയരാജന്റെ ബുദ്ധികൊണ്ടാണ്. എന്തൊക്കെയോ ആകാനുള്ള വെപ്രാളത്തിനിടയിലാണ് പാര്‍ട്ടി. അന്നേരം നിലയും വിലയും മറക്കുകയാണ്. എന്താണ് പാര്‍ട്ടി? എന്തിനാണ് പാര്‍ട്ടി? ആരോടൊപ്പമാണ് പാര്‍ട്ടി? എന്നുപോലുമറിയുന്നില്ല. അറിയുമെങ്കില്‍ നിയമസഭയിലെയും മന്ത്രിസഭയിലെയും കോടീശ്വരനായ തോമസ് ചാണ്ടിക്കൊപ്പം നില്‍ക്കുമോ? 93 കോടിയാണ് തോമസ് ചാണ്ടിയുടെ പ്രഖ്യാപിത സ്വത്ത്. പ്രഖ്യാപിക്കാത്തതെത്രയെന്ന് ഊഹിക്കാമല്ലോ. പാലോറ മാതയെപ്പോലുള്ള പട്ടിണി പാവങ്ങളുടെ താരാട്ടിനാല്‍ വളര്‍ന്ന പാര്‍ട്ടിയും നേതാക്കളും തലമറന്നെണ്ണ തേയ്‌ക്കുകയാണ്. സംസ്ഥാനത്ത് ഭൂപരിഷ്‌കരണം കൊണ്ടുവന്നു എന്നഭിമാനിക്കുന്ന പാര്‍ട്ടി ഭൂസ്വാമിമാരുടെ സംരക്ഷകരായിരിക്കുന്നു.

204 ഏക്കര്‍ തരിശുഭൂമി എങ്ങിനെ പി.വി. അന്‍വര്‍ കൈവശം വയ്‌ക്കുന്നു? ഇയാളെ എംഎല്‍എ സ്ഥാനത്തെത്തിച്ചതാര് ? കള്ളക്കടത്തുകാരന്റെ ആഡംബരകാര്‍ എങ്ങനെ പാര്‍ട്ടിയുടെ വലയത്തിലായി? പാര്‍ട്ടി സെക്രട്ടറിക്ക് എങ്ങനെ ജനങ്ങളുടെ മുന്നിലൂടെ ഇതുംകൊണ്ട് സഞ്ചരിക്കാന്‍ കഴിഞ്ഞു? കള്ളക്കടത്തുകാരുടെ സംരക്ഷണത്തിലുള്ള രണ്ടുപേരെ എങ്ങനെ നിയമസഭയിലെത്തിച്ചു? ഇതിനൊക്കെ ഉത്തരം നല്‍കിയിട്ടുപോരെ പട്ടാളം പിടിക്കാനുള്ള തത്രപ്പാട്. ഈ പാര്‍ട്ടി നന്നാകില്ലെന്ന് എത്രയോ പാവങ്ങള്‍ ശപിച്ചിട്ടുണ്ട്. എത്ര തവണ ഗുരുവായൂരില്‍പോയാലും ശബരിമല ചവിട്ടിയാലും കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയാലും ശാപം തീരാന്‍ പോകുന്നില്ല. ശാപം പേറുന്നവര്‍ പട്ടാളത്തിലെത്തിയാല്‍ അവരും നന്നാകില്ല രാജ്യവും മെച്ചപ്പെടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

India

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

പുതിയ വാര്‍ത്തകള്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.