കൊല്ലം: ജനരക്ഷായാത്രയെ വരവേല്‍ക്കാന്‍ പീരങ്കിമൈതാനത്ത് എത്തിയത് മനുഷ്യസാഗരം. കുറച്ചുപേരെയും കൂട്ടി നടക്കാമെന്ന് വിചാരിച്ച് തുടങ്ങിയ യാത്രയാണ് ഇപ്പോള്‍ ജനസാഗരമാകുന്നതെന്ന യാത്രാനായകന് കുമ്മനം രാജശേഖരന്റെ വാക്കുകളിലുണ്ട് യാത്രയുടെ ആവേശം. അത് ഒരു ഒഴുക്കായി, കുത്തൊഴുക്കായി, മഹാപ്രവാഹമായി, അലയടങ്ങാത്ത ജനസാഗരമായി…..’ വൈകിട്ട് നാലിന് ചന്ദനത്തോപ്പില്‍ തുടങ്ങിയതാണ് പദയാത്ര.
അനശ്വരബലിദാനി ടി.എന്‍.ദുര്‍ഗാദാസിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ മൈതാനത്ത് സമ്മേളനം വൈകിട്ട് ആറിന് ആരംഭിക്കുമ്പോഴും പദയാത്ര ചന്ദനത്തോപ്പ് വിട്ടിട്ടുണ്ടായിരുന്നില്ല. കൊല്ലത്തിന്റെ ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധമായിരുന്നു പദയാത്രയിലെ ജനബാഹുല്യം. യുവാക്കളും അമ്മമാരും നിറഞ്ഞ പദയാത്ര ജില്ലയിലെ ബിജെപിയുടെ മുന്നേറ്റം അളക്കുന്നതായി. കിലോമീറ്ററുകള്‍ നീണ്ട യാത്രയെ തോല്പിക്കാന് കോഴിക്കോട്ടും മലപ്പുറത്തും മാര്‍ക്സിസ്റ്റുകള്‍ ശ്രമിച്ച് പരാജയപ്പെട്ട വിളക്കണയ്ക്കല്‍ തന്ത്രം കൊല്ലത്തും പരീക്ഷിച്ചു. പദയാത്ര ചിന്നക്കട ഓവര്ബ്രിഡ്ജിലെത്തിയപ്പോഴാണ് തെരുവുവിളക്കുകള്‍ അണച്ച് സിപിഎം ഭരിക്കുന്ന കോര്പ്പറേഷന് അസൂയ തീര്‍ത്തത്.
പദയാത്രയില്‍ അണിനിരന്ന പതിനായിരങ്ങള്‍ മൊബൈല്ടോര്ച്ചുകള് തെളിച്ച് യാത്രയ്ക്ക് പുതിയ വര്‍ണം പകര്‍ന്നതോടെ അതും ആവേശക്കാഴ്ചയായി. പദയാത്ര കടന്നുവന്ന വഴിയോരങ്ങളില്‍ തിങ്ങിനിറഞ്ഞ ജനം ഭാരത്മാതാ കീ ജയ് വിളികളോടെ യാത്രയെ വരവേറ്റു. ബിജെപി മുന്നോട്ട് നടക്കുമ്പോള്‍ സിപിഎമ്മിന്റെ യാത്ര പിന്നോട്ടാണെന്ന് തെളിയിക്കുന്നതാണ് പാര്‍ട്ടിക്കും പദയാത്രയ്ക്കുമെതിരായ അധികൃതരുടെ നീക്കങ്ങളെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
പീരങ്കിൈമതാനത്തെ സമ്മേളനനഗരി വൈകിട്ട് മൂന്നോടെ നിറഞ്ഞിരുന്നു. കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുക്കേണ്ടിയിരുന്നത്. യാത്രയില്‍ അണിചേര്‍ന്ന പതിനായിരങ്ങള്‍ കൂടി സമ്മേളനനഗരിയില്‍ ലയിച്ചപ്പോള്‍ മൈതാനം ജനസാഗരമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: