കരുനാഗപ്പള്ളി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന മോഷണത്തില്‍ ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
രാവിലെ നട തുറക്കാനെത്തിയ വാച്ചറാണ് മോഷണം നടന്ന വിവരം ദേവസ്വം അധികൃതരേയും ക്ഷേത്ര ഭാരവാഹികളേയും അറിയിച്ചത്. ക്ഷേത്രചുറ്റമ്പലത്തിന്റെ തെക്കുവശത്തെ കതക് പൊളിച്ച് അകത്തുകയറിയ കള്ളന്, സോപാനത്ത് വെച്ചിരുന്ന വലിയ വഞ്ചിയുടെ പൂട്ട് തകര്‍ത്ത് അതില്‍ ഉണ്ടായിരുന്ന നോട്ടും സ്വര്‍ണ്ണ ഉരുപ്പടികളും മോഷ്ടിക്കുകയും ചുറ്റമ്പലത്തിനുളളില്‍ തന്നെ ഉള്ള ഗണപതിക്ഷേത്രത്തിന്റെ മുന്നിലുണ്ടായിരുന്ന വഞ്ചി പുറത്ത് കൊണ്ടുവന്ന് തകര്‍ത്ത് അതിലുണ്ടായിരുന്ന തുക മുഴുവന്‍ അപഹരിക്കുകയുമാണുണ്ടായത്. ഇതുകൂടാതെ ക്ഷേത്രത്തിനു മുന്നിലുള്ള നവരാത്രി മണ്ഡപത്തിനേറെയും എന്‍എസ്എസ് ഓഫീസിന്റെയും കതകുകള്‍ തകര്‍ത്തിട്ടുണ്ട്. എന്‍എസ്എസ് ഓഫീസിലെ രണ്ടു അലമാരയുടെയും മേശയുടേയും പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ് കാണപ്പെട്ടത്. രാത്രിയില്‍ ക്ഷേത്രത്തില്‍ കിടക്കേണ്ടിയിരുന്ന ആളിന് അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുപോയതിനാല്‍ ക്ഷേത്രത്തില്‍ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: