തിരുവനന്തപുരം: ലൗ ജിഹാദിനെ ന്യായീകരിക്കാന്‍ ശ്രമിച്ച സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പുലിവാലു പിടിച്ചതുപോലെയായി. വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ മകളെ വിവാഹംചെയ്ത മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ നടപടി ലൗ ജിഹാദാണോ എന്ന കോടിയേരിയുടെ ചോദ്യമാണ് സിപിഎം സംസ്ഥാനസെക്രട്ടറിയുടെ അറിവില്ലായ്മ വെളിപ്പെടുത്തിയത്.
ജീവിതകാലം മുഴുവന്‍ ആര്‍എസ്എസ് പ്രചാരകനായിരുന്ന അശോക് സിംഗാള്‍ വിവാഹം ചെയ്തിട്ടില്ല. വിഎച്ച്പി അന്തര്‍ദേശീയ പ്രസിഡന്റ് സ്ഥാനംവരെ വഹിച്ച അദ്ദേഹം ജീവിതം മുഴുവന്‍ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു. അങ്ങനെയുള്ള സിംഗാളിന് ഇല്ലാത്ത മകളെ സൃഷ്ടിച്ച് മുഖ്താര്‍ അബ്ബാസ് നഖ്വിയെക്കൊണ്ട് കോടിയേരി വിവാഹവും കഴിപ്പിച്ച് പ്രസ്താവനയും ഇറക്കി. അതുപോലെ മുരളീ മനോഹര്‍ ജോഷിയുടെ മകള്‍ രേണുവിനെ വിവാഹം ചെയ്തത് മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈനാണെന്നും കോടിയേരി പ്രസ്താവനയില്‍ തട്ടിവിട്ടിട്ടുണ്ട്. ജോഷിക്ക് രണ്ടു പെണ്മക്കളുണ്ട്. പ്രിയംവദയും നിവേദിതയും. എന്നാല്‍ രേണു എന്നൊരു മകള്‍ അദ്ദേഹത്തിനില്ല.
ആര്‍എസ്എസിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പും കോടിയേരി ബാലകൃഷ്ണനോ ഇതര സിപിഎം നേതാക്കള്‍ക്കോ അറിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന. ഈ പ്രസ്താവന അദ്ദേഹം ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: