Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥകളിയിലെ സ്ത്രീ വേഷക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 05:31 pm IST
in Varadyam

കേരളത്തിന്റെ തനത് കലാരൂപമാണ് കഥകളി. കഥകളി അവതരിപ്പിക്കുന്നതിന് മെയ്‌വഴക്കം കൂടുതല്‍ വേണമെന്നതിനാല്‍ പുരുഷാധിപത്യം ഏറെ നിലനിന്ന കലാരൂപം കൂടിയാണ് കഥകളി.

ഈ പരുഷാധിപത്യം ഒരു പരിധിവരെ ഇല്ലാതായത് തൃപ്പൂണിത്തുറ വനിത കഥകളി സംഘത്തിന്റെ ആവിര്‍ഭാവത്തോടെയാണെന്നു പറയാം. വെറും കളിയായിട്ടായിരുന്നു തുടക്കം. ഇന്നത് ഗൗരമേറിയതായി വന്ന അനുഭവമാണ് വനിതാ കഥകളി സംഘത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്.

1975 ല്‍ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിനു സമീപത്തായുള്ള പാലസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് കഥകളി കളിയരങ്ങായി ഇത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുതിര്‍ന്ന സ്ത്രീകളുടേയും ചെറുപ്പക്കാരായ കലാകാരികളുടേയും ഈ സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത് വനിതാ ദിനത്തില്‍ തന്നെ ആയിരുന്നു എന്നതും യാദൃച്ഛികം. പദ്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരാണ് ഇതിന് സാരഥ്യം വഹിച്ചത്. ആട്ടവിളക്കിനു മുമ്പാകെയുള്ള സ്ത്രീകളുടെ പ്രകടനം അളക്കാനായിരുന്നു ആദ്യ കാലങ്ങളില്‍ കാഴ്ചക്കാരായി എത്തിയവരില്‍ ഭൂരിഭാഗവും ശ്രമിച്ചത്. മികവാര്‍ന്ന പ്രകടനത്തിലൂടെ കാഴ്ചക്കാരുടെ ഉള്ളിലുണ്ടായിരുന്ന ഈ ശങ്ക അപ്പാടെ ഇല്ലാതാക്കാന്‍ പിന്നീട് വനിതാ കഥകളി സംഘത്തിനായി. അതോടെ ആരാധകരും സംഘത്തിന്റെ പെരുമയും വര്‍ധിക്കാന്‍ തുടങ്ങി. അഭ്യസ്തവിദ്യരായ നിരവധി പേര്‍ കഥകളി അഭ്യസിക്കാനും കഥകളിസംഗീതം പഠിക്കാനുമായി എത്തിത്തുടങ്ങി. എന്നാല്‍ വാദ്യ മേളങ്ങളും ചുട്ടി കുത്തലും ഇപ്പോഴും പുരുഷന്മാരാണ് ചെയ്യുന്നത്. ചെണ്ടയും മദ്ദളവും പോലെ ഭാരമേറിയ വാദ്യോപകരണങ്ങള്‍ മണിക്കൂറുകളോളം ചുമക്കാന്‍ സ്ത്രീകള്‍ക്കാവില്ലെന്നതാണ്കാരണം.

കഥകളി സംഘം ആരംഭിച്ച് 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് സതീവര്‍മ്മ ഇതിന്റെ മേല്‍നോട്ടത്തിലേക്ക് എത്തിയത്. വെള്ളിനേഴി സ്വദേശിയായ സതീവര്‍മ്മ, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാര്യയായി തൃപ്പൂണിത്തുറയില്‍ എത്തിയതോടെ കഥകളി സംഘത്തിന് പുത്തന്‍ വേഷപ്പകര്‍ച്ച തന്നെ കൈവന്നു. സതീവര്‍മ്മ കഥകളി വേദിയില്‍ ഇല്ലെങ്കിലും നേതൃത്വപാടവം കൊണ്ട് അതിനു പുറത്തെ നിറസാന്നിധ്യം തന്നെയായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിലെ ശില്‍പ്പി ആശാനില്‍ നിന്ന് ചുട്ടി കുത്താന്‍ കൂടി പഠിച്ചു ആ മേഖലയിലും അവര്‍ കഴിവു തെളിയിച്ചു.

പിന്നീടങ്ങോട്ട് കഥകളിയിലേക്ക് പെണ്‍കുട്ടികളെ കടന്നു വരാന്‍ പ്രേരിപ്പിച്ചതും അവര്‍ക്കുവേണ്ട പ്രോത്സാഹനങ്ങളും സഹായങ്ങളും നല്‍കിയതും കളിയുടെ നടത്തിപ്പും എല്ലാം സതീവര്‍മ്മ തന്നെയാണ് നോക്കി നടത്തിയത്. ഇന്നത്തെ തൃപ്പൂണിത്തുറ വനിത കഥകളി സംഘത്തെ ഈ രൂപത്തിലാക്കിയതും ഇവരാണ്. രണ്ട് വര്‍ഷം മുമ്പായിരുന്നു സതീവര്‍മ്മയുടെ വിയോഗം. അവരോടുള്ള ബഹുമാനാര്‍ത്ഥം വര്‍ഷംതോറും അനുസ്മരണവും ഈ രംഗത്ത് മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് സതീവര്‍മ്മ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

42 വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച കഥകളി സംഘത്തില്‍ ഇന്ന് അമ്പതിലധികം വനിതകളാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നാണ് ഇതില്‍ പലരും കളിക്കായി എത്തുന്നതും. ചവറ പാറുക്കുട്ടിയമ്മ, കോട്ടയ്‌ക്കല്‍ ജയശ്രീ തുടങ്ങിയ പലരും തുടക്കത്തില്‍ തന്നെ സംഘത്തിന്റെ ഭാഗമായതാണ്. അത് ഇപ്പോഴും തുടരുന്നു. സംഘത്തില്‍ പലരും അധ്യാപികമാരും വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമൊക്കെയാണ്.

കളി ആരംഭിക്കുന്നതിനു മുമ്പ് മണിക്കൂറുകളോളം ചുട്ടിയും വേഷവും അണിയേണ്ടതും, കളി കഴിയാന്‍ രാത്രി ഇരുട്ടുമെന്നതും അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു പ്രശ്‌നമല്ല. കഥകളിയോട് ഇവര്‍ക്കുള്ള അഭിനിവേശവും നീതിയും തന്നെയാണ് ഇതിനു കാരണം.

കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട 31 ധീര വനിതകള്‍ക്കുള്ള പുരസ്‌കാര പട്ടികയില്‍ വനിത കഥകളി സംഘവും ഉള്‍പ്പെട്ടിരുന്നു. പരമ്പരാഗതമായി പുരുഷ മേധാവിത്തം നിലനിന്നിരുന്ന കഥകളിയില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കാനും പുരുഷ മേല്‍ക്കോയ്‌മ ഇല്ലാതാക്കാനും സാധിച്ചതിനാണ് നാരീശക്തി പുരസ്‌കാരം നല്‍കിയത്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെ കലാ, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികളാണ് പുരസ്‌കാരം വാങ്ങാന്‍ എത്തിയിരുന്നത്. ഇതില്‍ രാഷ്‌ട്രപതിയുടെ പ്രത്യേക അഭിനന്ദനം നേടാനും വനിത കഥകളി സംഘത്തിനായി. രാധികാ വര്‍മ്മയാണ് നാരീശക്തി പുരസ്‌കാരം ദല്‍ഹിയിലെത്തി സ്വീകരിച്ചത്. പ്രതിവര്‍ഷം അമ്പതോളം കളികള്‍ വനിത കഥകളി സംഘത്തിന് ഇന്നുണ്ട്. വിവിധ രാജ്യങ്ങളിലായി 1500 ല്‍ അധികം വേദികളും സംഘം പിന്നിട്ടു.

ഇന്ന് മൂന്നാം തലമുറയാണ് സഘത്തെ ഇപ്പോള്‍ നയിക്കുന്നത്. ഗീതാവര്‍മ്മ, രാധികാ വര്‍മ്മ, സരിത വര്‍മ്മ, എന്‍. ഗീത, ഡോ. ഹരിപ്രിയ നമ്പൂതിരി, അഡ്വ. രഞ്ജിനി സുരേഷ് എന്നിവരാണ് വനിത സംഘത്തിന്റെ ഇപ്പോഴത്തെ സാരഥികള്‍. കൊട്ടാരക്കര ഗംഗ, കൊട്ടാരക്കര ഗീത, മായ നെച്ചിക്കോട്, കുന്നത്തൂര്‍ സരസ്വതി, അനുപമ വര്‍മ്മ തുടങ്ങിയവര്‍ സംഘത്തിലെ സ്ഥിരം വേഷക്കാരാണ്.

സംഘത്തിലെ രാധിക വര്‍മ്മ, പാര്‍വ്വതി മേനോന്‍, പ്രമീഷ വിജയന്‍, രഞ്ജിനി സുരേഷ് എന്നിവര്‍ കത്തി, വെള്ള, പച്ച, താടി തുടങ്ങിയ വേഷങ്ങളാണ് രംഗത്ത് അവതരിപ്പിക്കുന്നത്. കൂടാതെ ആസ്ഥാന ഗായികമാരായി കുമാരി വര്‍മ്മയും ശൈലജാ വര്‍മ്മയും ഇവര്‍ക്കൊപ്പമുണ്ട്.

കളരി അഭ്യാസത്തിന്റെ മെയ് വഴക്കത്താല്‍ സ്ത്രീവേഷങ്ങള്‍ക്ക് പുതിയൊരു വ്യാഖ്യാനം നല്‍കാന്‍ ഡോ. ഹരിപ്രിയ നമ്പൂതിരിക്കും, കത്തി വേഷങ്ങളില്‍ പുരുഷന്മാരേക്കാള്‍ ഒരുപടി മുന്നില്‍ ഭാവപ്പകര്‍ച്ച വരുത്താന്‍ അഡ്വ. രഞ്ജിനി സുരേഷിനുമായി. സീതാ സ്വയംവരവും, നരകാസുരവധവുമൊക്കെ വേദിയില്‍ അവതരിപ്പിച്ച പുതുതലമുറയും സംഘത്തിനൊപ്പമുണ്ട്. അതോടെ ഇന്ന് കഥകളി പെണ്ണരങ്ങുകളുടെ ആധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

വനിതകഥകളി സംഘത്തിന്റെ ജൈത്രയാത്ര, ഇന്ന് നാലു പതിറ്റാണ്ടിലേക്ക് അടുക്കുമ്പോള്‍, യുഎസ്, കാനഡ തുടങ്ങി വിദേശ രാജ്യങ്ങളിലും എത്തിനില്‍ക്കുന്നു.

മൂന്നു മാസത്തോളം വിവിധ രാജ്യങ്ങളില്‍ വിദേശ പര്യടനം നടത്താനും ഇവര്‍ക്കായിട്ടുണ്ട്. വിദ്യാസമ്പന്നരാണ് സംഘത്തിലെ ഒരോരുത്തരും. പ്രൊഫഷണല്‍ ജീവിതത്തിനൊപ്പം തന്നെ ജീവിതചര്യയുടെ ഭാഗമായാണ് ഇതില്‍ പലരും കഥകളിയെ കാണുന്നത്. അതുകൊണ്ടു തന്നെയാണ് ഇന്ന് പുരുഷ കലാകാരന്മാര്‍ക്കൊപ്പം എത്താന്‍ സംഘത്തിന് സാധിച്ചതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.