Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശിവമുദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 05:57 pm IST
in Varadyam

 

വള്ളുവനാടിന്റെ വ്യക്തിത്വവും നാട്ടുത്സവങ്ങള്‍ കണ്ടറിഞ്ഞു വളര്‍ന്നതിന്റെ തെളിവും തെളിച്ചവുമായി ശിവശങ്കരന്‍ ചെര്‍പ്പുളശ്ശേരി ശിവനായി ആസ്വാദകര്‍ക്കുമുന്നിലുണ്ട്. മികവിന്റെ മുത്തുകുടയുംചൂടി മദ്ദളത്തിന്റെ പെരുമാളാണീശിവന്‍. തിമിലനിരകള്‍ക്കുമുന്നില്‍ അരയില്‍ മുറുക്കിയ മദ്ദളവുമായി രണ്ടുകൈകളും സ്വതന്ത്രമാക്കി എന്തിനും ഒരുങ്ങിയ ഒരു ചക്രവര്‍ത്തി. മുന്‍കാലത്ത് തനിക്കൊപ്പം നിന്നിരുന്നവര്‍ ഇന്നില്ലെങ്കിലും ഈശ്വരാനുഗ്രഹത്താല്‍ ചെര്‍പ്പുളശ്ശേരി ശിവന്‍ അമരക്കാരനായി അമരത്തുതന്നെയുണ്ട്. ശിഷ്യപ്രശിഷ്യരുടെ കഴിവുകള്‍ പ്രവൃത്തി പഥത്തില്‍ കൗതുകപൂര്‍വം വാത്സല്യഭാവേന കണ്ടുനില്‍ക്കുന്ന ശിവാശാന് എഴുപത് തികയുകയാണ്.

ഇതിനുമുന്നോടിയായി ചെര്‍പ്പുളശ്ശേരിയില്‍ ഒക്‌റ്റോബര്‍1 ന് വിപുലമായ ആഘോഷം ഒരുക്കിയിട്ടുണ്ട്. മദ്ദളനിരയുടെ വിശിഷ്ടമായ ശബ്ദം എന്തെന്ന് സകലരേയും അറിയിച്ച് സാധകബലത്തിന്റെ കുലീനത ഇദ്ദേഹത്തില്‍ തറഞ്ഞുകിടക്കുന്നു. കേള്‍വികേട്ട പ്രദേശങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പ്രമാണം ഇന്നും നിറഞ്ഞുനില്‍ക്കുകയാണ്. പാലക്കാടന്‍ വേലകളും പൂത്തിറങ്ങുന്ന പൂരങ്ങളും തെക്കന്‍ നാട്ടിലെ പൂര്‍ണ്ണതയുടെ ഉത്സവങ്ങള്‍ക്കും ഒഴിവാക്കാനാവാത്ത പ്രമാണിയാണ് ചെര്‍പ്പുളശ്ശേരി. പഞ്ചവാദ്യത്തില്‍ മദ്ദളനിരയുടെ അമരക്കാര്‍ എന്നും വടക്കന്‍ നാട്ടുകാരായിരുന്നു. തെക്കുള്ളവരില്‍ ചാലക്കുടി നമ്പീശനാണ് പറയത്തക്ക പ്രമാണിയായിട്ടുണ്ടായിരുന്നത്. കാലംപോകെ പ്രശസ്തരെല്ലാം ഒര്‍മ്മകളായി. ഇന്ന് ശിവകാലം പൂത്തുലഞ്ഞ് നില്‍പ്പാണ്.

തൃശ്ശൂര്‍ പൂരം മുതല്‍ എറണാകുളം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, നെന്മാറ, ഉത്രാളി തുടങ്ങിയ രാജകീയത നിറഞ്ഞ അരങ്ങുകളില്‍ ശിവന്‍ അവിഭാജ്യഘടകമായി. വായനയും കൊട്ടിനിറയ്‌ക്കലും തുടങ്ങി സാധകബലത്തിന്റെ തീവ്രതയും ഇദ്ദേഹത്തില്‍ സംക്രമിച്ചിരിക്കുന്നു.

രാമമംഗലത്തേയും അന്നമനടയിലേയും പഴയകാല മഹാന്മാര്‍ക്കൊപ്പം ഒരറ്റത്തുനിന്നും ശിവന്‍ കൊട്ടിവളര്‍ന്നു. കുഴൂര്‍, ചോറ്റാനിക്കര, പല്ലാവൂര്‍ എന്നിവിടങ്ങളിലെ ആശാന്മാരും പുതുതലമുറക്കാര്‍ക്കൊപ്പവും ആശാന്‍ അരങ്ങില്‍ പ്രമാണിയായിനിറഞ്ഞുനിന്നു. കൂട്ടിക്കൊട്ടിന്റെ പെരുമഴകളില്‍ വിശാലമായ താളവട്ടങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വിരിഞ്ഞിറങ്ങുമ്പോഴും ബലവത്തായ ശിവഭാവം കാണേണ്ട കാഴ്ചയാണ്. പ്രമാണസ്ഥാനത്തുനില്‍ക്കുമ്പോള്‍ വരും തലമുറക്കാരെ പഠിപ്പിക്കുന്നതും നല്ല ആശാന്റെ ലക്ഷണം തന്നെ.

മദ്ദളക്കാരിലെ പകരം വയ്‌ക്കാനില്ലാത്ത തൃക്കൂര്‍ഗോപാലന്‍കുട്ടിമാരാര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന്‍, തൃക്കൂര്‍ രാജന്‍, തിച്ചൂര്‍ വാസുവാരിയര്‍ തുടങ്ങിയ പ്രതിഭാധനന്മാര്‍ക്കൊപ്പം ശിവന്‍ കൂട്ടിപൊഴിക്കുന്ന അരങ്ങുകള്‍ ഒരുകാലത്ത് കാണേണ്ടതും കേള്‍ക്കേണ്ടതുമായിരുന്നു. തൃശ്ശൂര്‍ പൂരത്തിന്റെ മഠത്തില്‍ വരവിനും കൊട്ടിയിട്ടുണ്ട്. പാറമേക്കാവില്‍ കാലങ്ങളോളം പ്രമാണിയായ ശിവന്‍ കേരള കലാമണ്ഡലത്തില്‍ പഞ്ചവാദ്യത്തില്‍ മദ്ദളാദ്ധ്യാപകനായിരുന്നു.

നിരവധി മദ്ദള പ്രതിഭകള്‍ കലാമണ്ഡലത്തില്‍ നിന്ന് കഥകളിമദ്ദളത്തിനൊപ്പം വിരിഞ്ഞിറങ്ങിയതില്‍പ്പരം ആനുഗ്രഹം വേറെന്തുണ്ട്. ഇന്നുകാണുന്ന മിക്കവാറും മദ്ദളകലാകാരന്മാര്‍ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. ഒരുവിട്ടുവീഴ്ചയുമില്ലാത്ത ചെര്‍പ്പുളശ്ശേരിയുടെ കൊട്ടിന്റെ ആഴം അളക്കാനാവാത്തതാണ്. സാധകബലത്തിന്റെ മിടുക്കുതന്നെയാണിതു കാണിക്കുന്നത്്. ഓരോ പഞ്ചവാദ്യം കഴിയുമ്പോഴും നിത്യയൗവനത്തിലേയ്‌ക്ക് കടന്നുകൂടുകയാണിദ്ദേഹം. വിവിധകാലങ്ങളില്‍ മദ്ദളവുമായി അരങ്ങുകള്‍ പിന്നിടുമ്പോഴും അവരില്‍ നിന്നു പഠിക്കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നേറുന്ന ചെര്‍പ്പുളശ്ശേരി ശിവ മുദ്രകള്‍ കാണാന്‍ ആസ്വാദകര്‍ കാത്തിരിപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.