ന്യൂദല്‍ഹി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം കൂടുതല്‍ ഉയരങ്ങളിലേക്കെത്തിച്ച് മുംബൈ- അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിക്ക് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. രാജ്യത്തിന്റെ വികസനത്തിന് ഗതിവേഗവും പുരോഗതിയും പ്രദാനം ചെയ്യുന്നതാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെന്ന് അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
പുതിയ ഇന്ത്യ ഉയര്‍ന്ന അഭിലാഷങ്ങളും ഇച്ഛാശക്തിയുമുള്ളതാണ്. അതിവേഗ കണക്ടിവിറ്റിയിലൂടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി സാങ്കേതിക-സാമ്പത്തിക സഹായം നല്‍കുന്നതിന് ജപ്പാന് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് പദ്ധതിക്ക് തുടക്കം കുറിക്കാനായതില്‍ ജപ്പാന് പ്രധാനമന്ത്രിക്ക് പ്രത്യേക നന്ദിയും മോദി രേഖപ്പെടുത്തി.
88,000 കോടി രൂപ 0.1 ശതമാനം പലിശയ്ക്കാണ് ജപ്പാന് നല്‍കുന്നത്.
അതിര്ത്തികള്ക്കുപരിയാണ് ഒരു നല്ല സുഹൃത്ത്. ജപ്പാന് ഇന്ത്യയുടെ അത്തരത്തിലുള്ള ഏറ്റവുമടുത്ത സുഹൃത്താണ്. ഇന്ത്യ- ജപ്പാന് കൂട്ടുകെട്ട് പ്രത്യേകതയുള്ളതും തന്ത്രപരവും ആഗോളവുമാണെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ബുള്ളറ്റ് ട്രെയിനിലെ ജനാലയിലൂടെ ഇന്ത്യയുടെ ഭംഗി കാണാനെത്തുമെന്നും ആബെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: