Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഗതാഗത സംവിധാനം അശാസ്ത്രീയം; നഗരത്തില്‍ വാഹനക്കുരുക്ക് തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 06:18 pm IST
in Pathanamthitta

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ മണിക്കൂറുകള്‍ നീളുന്ന വാഹനക്കുരുക്കിനു കാരണം അശാസ്ത്രീയമായ ഗതാഗത സംവിധാനം. നഗരത്തില്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.

നഗരസഭ, ജില്ലാ ഭരണകൂടം, ആര്‍ടിഒ, എംഎല്‍എ എന്നിവരാണ് ഗതാഗത പരിഷ്‌കരണത്തിന് മുന്‍കൈയെടുക്കേണ്ടത്. എന്നാല്‍ ഇവരാരും തന്നെ അതിന് മുതിരുന്നില്ല. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഇപ്പോള്‍ നഗരത്തിലെ ഗതാഗതം ക്രമീകരിക്കുന്നത്.

അബാന്‍ ജംങ്ഷന്‍, സ്‌റ്റേഡിയം ജംങ്ഷന്‍ എന്നിവിടങ്ങളിലെ അശാസ്ത്രീയമായ ബസ് സ്‌റ്റോപ്പുകളാണ് പ്രധാനപ്രശ്‌നം. അബാന്‍ ജംങ്ഷനില്‍ കുമ്പഴ റോഡ്, റിങ് റോഡിന്റെ തുടക്കം, സെന്‍ട്രല്‍ ജങ്ഷനിലേക്കുള്ള റോഡിന്റെ തുടക്കഭാഗം എന്നിവിടങ്ങളിലാണ് അനധികൃത ബസ് സ്‌റ്റോപ്പുകള്‍ ഉള്ളത്.

ഇവിടെ എവിടെയെങ്കിലും ഒരു ബസ് നിര്‍ത്തിയാല്‍ അബാനിലെ ഗതാഗതം താറുമാറാകും. സ്‌റ്റേഡിയം ജംങ്ഷനിലാകട്ടെ കോളജ് റോഡിലെ അനധികൃത ബസ് സ്‌റ്റോപ്പാണ് കുഴപ്പമുണ്ടാക്കുന്നത്. ഇതൊക്കെ നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതാണെങ്കിലും ബസ് നിര്‍ത്തി ഗതാഗത കുരുക്ക് ഉണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ പോലീസിനോ ആര്‍ടിഒ അധികൃതര്‍ക്കോ കഴിയുന്നില്ല.

ഗതാഗതപരിഷ്‌കരണത്തിന് മുന്‍കൈയെടുക്കാന്‍ ആരും തയാറാകുന്നില്ല. വ്യാപാരികളുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്.

വ്യാപാരികള്‍ നിശ്ചയിക്കുന്ന ഗതാഗത ക്രമങ്ങളാണ് ഇവിടെ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ളത്. ഇതില്‍ മാറ്റം വരുത്താന്‍ ജനപ്രതിനിധികളും പോലീസും ശ്രമിക്കുന്നില്ല. വ്യാപാരികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് ഭയന്ന് ശക്തമായ തീരുമാനം എടുക്കാന്‍ ആരും തയാറാകുന്നില്ല.

ഓണക്കാലം ആകുന്നതോടെ നഗരത്തില്‍ തിരക്കേറും. ഗതാഗതം വഴി തിരിച്ചു വിടാനുള്ള നഗരസഭയുടെ ഉപറോഡുകളാകട്ടെ പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രയ്‌ക്ക് പോലും പറ്റാത്ത അവസ്ഥയാണ്.

സെന്റ് പീറ്റേഴ്‌സ് ജങ്ഷന്‍, സ്‌റ്റേഡിയം ജങ്ഷന്‍, താഴേ വെട്ടിപ്പുറം ജങ്ഷന്‍ എന്നിവിടങ്ങളില്‍ വാഹനമിടിച്ചു തകര്‍ന്ന ട്രാഫിക് ഐലന്റുകള്‍ ഇതുവരെ പുനഃസ്ഥാപിക്കാന്‍ നടപടിയില്ല. ഇതില്‍ സെന്റ് പീറ്റേഴ്‌സിലും സ്‌റ്റേഡിയത്തിന് സമീപവും ട്രാഫിക് സിഗ്‌നല്‍ ലൈറ്റുണ്ടെന്നെങ്കിലും ആശ്വസിക്കാം. താഴെ വെട്ടിപ്പുറമാകട്ടെ അപകടമേഖലയാണ്. ഇവിടെ സിഗ്‌നല്‍ ലൈറ്റുമില്ല.

സെന്റ് പീറ്റേഴ്‌സ് മാതൃകാ ട്രാഫിക് ജങ്ഷന്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ട്രാഫിക് ഐലന്‍ഡാണ് ഏറ്റവും നാശാവസ്ഥയിലുള്ളത്. സ്‌റ്റേഡിയം ജങ്ഷനിലെ ഐലന്‍ഡ് വാഹനമിടിച്ച് തകര്‍ന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായി നന്നാക്കാന്‍ നടപടിയില്ല.

സിഗ്‌നല്‍ ലൈറ്റുകള്‍ പണി മുടക്കുമ്പോള്‍ മഴയും വെയിലുമേറ്റ് നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് പോലീസും ഹോംഗാര്‍ഡും. ഓണത്തിന് മുന്‍പെങ്കിലും ജില്ലാ ആസ്ഥാനത്ത് ഗതാഗതം പരിഷ്‌കരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.