Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഗതാഗത സംവിധാനം അശാസ്ത്രീയം; നഗരത്തില്‍ വാഹനക്കുരുക്ക് തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 06:18 pm IST
in Pathanamthitta

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ മണിക്കൂറുകള്‍ നീളുന്ന വാഹനക്കുരുക്കിനു കാരണം അശാസ്ത്രീയമായ ഗതാഗത സംവിധാനം. നഗരത്തില്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.

നഗരസഭ, ജില്ലാ ഭരണകൂടം, ആര്‍ടിഒ, എംഎല്‍എ എന്നിവരാണ് ഗതാഗത പരിഷ്‌കരണത്തിന് മുന്‍കൈയെടുക്കേണ്ടത്. എന്നാല്‍ ഇവരാരും തന്നെ അതിന് മുതിരുന്നില്ല. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഇപ്പോള്‍ നഗരത്തിലെ ഗതാഗതം ക്രമീകരിക്കുന്നത്.

അബാന്‍ ജംങ്ഷന്‍, സ്‌റ്റേഡിയം ജംങ്ഷന്‍ എന്നിവിടങ്ങളിലെ അശാസ്ത്രീയമായ ബസ് സ്‌റ്റോപ്പുകളാണ് പ്രധാനപ്രശ്‌നം. അബാന്‍ ജംങ്ഷനില്‍ കുമ്പഴ റോഡ്, റിങ് റോഡിന്റെ തുടക്കം, സെന്‍ട്രല്‍ ജങ്ഷനിലേക്കുള്ള റോഡിന്റെ തുടക്കഭാഗം എന്നിവിടങ്ങളിലാണ് അനധികൃത ബസ് സ്‌റ്റോപ്പുകള്‍ ഉള്ളത്.

ഇവിടെ എവിടെയെങ്കിലും ഒരു ബസ് നിര്‍ത്തിയാല്‍ അബാനിലെ ഗതാഗതം താറുമാറാകും. സ്‌റ്റേഡിയം ജംങ്ഷനിലാകട്ടെ കോളജ് റോഡിലെ അനധികൃത ബസ് സ്‌റ്റോപ്പാണ് കുഴപ്പമുണ്ടാക്കുന്നത്. ഇതൊക്കെ നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതാണെങ്കിലും ബസ് നിര്‍ത്തി ഗതാഗത കുരുക്ക് ഉണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ പോലീസിനോ ആര്‍ടിഒ അധികൃതര്‍ക്കോ കഴിയുന്നില്ല.

ഗതാഗതപരിഷ്‌കരണത്തിന് മുന്‍കൈയെടുക്കാന്‍ ആരും തയാറാകുന്നില്ല. വ്യാപാരികളുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്.

വ്യാപാരികള്‍ നിശ്ചയിക്കുന്ന ഗതാഗത ക്രമങ്ങളാണ് ഇവിടെ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ളത്. ഇതില്‍ മാറ്റം വരുത്താന്‍ ജനപ്രതിനിധികളും പോലീസും ശ്രമിക്കുന്നില്ല. വ്യാപാരികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് ഭയന്ന് ശക്തമായ തീരുമാനം എടുക്കാന്‍ ആരും തയാറാകുന്നില്ല.

ഓണക്കാലം ആകുന്നതോടെ നഗരത്തില്‍ തിരക്കേറും. ഗതാഗതം വഴി തിരിച്ചു വിടാനുള്ള നഗരസഭയുടെ ഉപറോഡുകളാകട്ടെ പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രയ്‌ക്ക് പോലും പറ്റാത്ത അവസ്ഥയാണ്.

സെന്റ് പീറ്റേഴ്‌സ് ജങ്ഷന്‍, സ്‌റ്റേഡിയം ജങ്ഷന്‍, താഴേ വെട്ടിപ്പുറം ജങ്ഷന്‍ എന്നിവിടങ്ങളില്‍ വാഹനമിടിച്ചു തകര്‍ന്ന ട്രാഫിക് ഐലന്റുകള്‍ ഇതുവരെ പുനഃസ്ഥാപിക്കാന്‍ നടപടിയില്ല. ഇതില്‍ സെന്റ് പീറ്റേഴ്‌സിലും സ്‌റ്റേഡിയത്തിന് സമീപവും ട്രാഫിക് സിഗ്‌നല്‍ ലൈറ്റുണ്ടെന്നെങ്കിലും ആശ്വസിക്കാം. താഴെ വെട്ടിപ്പുറമാകട്ടെ അപകടമേഖലയാണ്. ഇവിടെ സിഗ്‌നല്‍ ലൈറ്റുമില്ല.

സെന്റ് പീറ്റേഴ്‌സ് മാതൃകാ ട്രാഫിക് ജങ്ഷന്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ട്രാഫിക് ഐലന്‍ഡാണ് ഏറ്റവും നാശാവസ്ഥയിലുള്ളത്. സ്‌റ്റേഡിയം ജങ്ഷനിലെ ഐലന്‍ഡ് വാഹനമിടിച്ച് തകര്‍ന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായി നന്നാക്കാന്‍ നടപടിയില്ല.

സിഗ്‌നല്‍ ലൈറ്റുകള്‍ പണി മുടക്കുമ്പോള്‍ മഴയും വെയിലുമേറ്റ് നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് പോലീസും ഹോംഗാര്‍ഡും. ഓണത്തിന് മുന്‍പെങ്കിലും ജില്ലാ ആസ്ഥാനത്ത് ഗതാഗതം പരിഷ്‌കരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.