ചര്‍ത്തല: ദേശീയപതാകയ്ക്ക് മുകളില്‍ താമരപ്പൂ. സംഘര്‍ഷം ഉണ്ടാക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കം പാളി. പ്രതിഷേധവുമായി എത്തിയവര്‍ ഇളിഭ്യരായി മടങ്ങി. ചേര്‍ത്തല റെയില്‍വേസ്റ്റേഷനില്‍ ആയിരുന്നു സംഭവം. സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ദേശീയപതാക ഉയര്‍ത്തിയ കൊടിമരത്തിന് മുകളില്‍ താമരപ്പൂ വെച്ച് അപമാനിച്ചെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചത്. സ്റ്റേഷന് മുന്നിലെ ആര്‍എസ്എസ്കാരായ ഓട്ടോ ഡ്രൈവര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് സ്റ്റേഷന്മാസ്റ്റര് വിശദീകരണം നല്‍കിയതായും ഇവര്‍ വാര്‍ത്തകളിലൂടെ പ്രചരിപ്പിച്ചു. തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതിഷേധപ്രകടനവും നടത്തി. കൊടിമരത്തിന് മുകളില്‍ പൂവ് വെച്ചത് സിഐടിയു പ്രവര്‍ത്തകനാണെന്ന് തെളിഞ്ഞതോടെ പ്രതിഷേധം ഉയര്‍ത്തിയവര്‍ ഇളിഭ്യരായി മടങ്ങുകയായിരുന്നു. സംഭവം രാഷ്ട്രീയവല്‍ക്കരിച്ച് വിവാദമാക്കാനുള്ള സിപിഎമ്മിന്റെ നീക്കം ഇതോടെ പാളി. മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും സ്റ്റേഷന്മാസ്റ്റര് വി. ജോസഫ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: