Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എസ്.കെ: ദേശമെഴുത്തിന്റെ മേല്‍വിലാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 05:12 pm IST
in Literature

ദേശത്തിന്റെ പ്രമേയത്തിനുമേല്‍ മേഞ്ഞുപോകുന്നൊരു കഥയുടെ പുള്ളിമാന്‍ എസ്.കെ.പൊറ്റക്കാടിന്റെ രചനാ പ്രപഞ്ചത്തിലുണ്ട്. അതു ചിലപ്പോള്‍ മൗനത്തിന്റെ നാടന്‍പ്രേമമായും കുരുമുളകുവള്ളിയുടെ കടുത്ത എരിവായുമൊക്കെ മാറിയെന്നും വരാം.

മലയാള സാഹിത്യത്തിലെ കഥയുടെ രാജശില്‍പ്പിയായി വാഴ്‌ത്തപ്പെട്ട എസ്.കെയുടെ എഴുത്തുലോകം ജീവിതത്തിന്റെ വിശാലമായ തുറവിപോലെ വിസ്തൃതമായ സ്ഥല-ഭൂഖണ്ഡങ്ങളുടെകൂടി ലാന്റ് സ്‌കേപ്പാണ്. ഇന്ത്യന്‍ എഴുത്തുകാര്‍ക്കിടയിലെ വലിയ യാത്രികനായിരുന്നതുകൊണ്ടാവണം അദ്ദേഹത്തിന്റെ കഥാ-നോവല്‍ ലോകത്ത് സ്ഥലരാശികള്‍ പരിസരാന്തരീക്ഷത്തെക്കാളധികം കഥാപാത്രങ്ങളെപ്പോലെ തന്നെ അദൃശ്യ സാന്നിധ്യമായി വന്നുചേരുന്നത്.

എസ്.കെ പൊറ്റക്കാടിന്റെ പ്രധാന രചനകളുടെ തലക്കെട്ടുതള്‍തന്നെ സ്ഥലനാമങ്ങളുടേതാണ്. ഒരു തെരുവിന്റെ കഥ,ഒരു ദേശത്തിന്റെ കഥ,ആഫ്രിക്ക,യൂറോപ്പ്,റഷ്യ,ലണ്ടന്‍ നോട്ട് ബുക്ക്,ബാലിദ്വീപ്,നേപ്പാല്‍ യാത്ര എന്നിങ്ങനെ സ്ഥപ്പേരുകള്‍ വഹിക്കുന്ന പുസ്തകങ്ങള്‍ എസ്.കെയുടെ അല്ലാതെ അധികമില്ല. ജീവിക്കുന്ന മനുഷ്യരെപ്പോലെ അവരുടെ പരിസരങ്ങള്‍ക്കും അവയുടെ പുരാവൃത്തത്തിനും സമാസമം പ്രാധാന്യമുണ്ട്. കഥയും കവിതയും ആദ്യം എഴുതിത്തുടങ്ങിയ എസ്.കെ പിന്നീട് കൂടുതല്‍ യാത്രകളിലേക്കും തുടര്‍ന്ന് സഞ്ചാരസാഹിത്യത്തിലേക്കും കയറിപ്പോയതുമുതലാണ് ഇത്തരം സ്ഥമെഴുത്തുംകൂടി ഈ എഴുത്തുകാരനെ സര്‍ഗവിതാനമുള്ള ഒഴിയാബാധപോലെ കടന്നുവന്നത്.

എഴുത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലേക്കും വളര്‍ന്നു പടര്‍ന്നൊരു വന്‍ വൃക്ഷംപോലെയായിരുന്നു എസ്.കെ.കഥ,കവിത,നോവല്‍,നാടകം,യാത്രാവിവരണം,ലേഖനം എന്നിങ്ങനെ നീണ്ട രചനാസപര്യയ്‌ക്കിടയില്‍ എണ്‍പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി.

ഇന്നു യാത്രയെഴുത്ത് ഒരു പ്രത്യേക സാഹിത്യ വിഭാഗമായിട്ടുണ്ടെങ്കിലും അതിന്റെ ആദ്യകാലം എസ്.കെയില്‍ നിന്നാണ് തുടങ്ങുന്നത്. ഒരുനോവല്‍പോലെയോ കഥപോലെയോ വായിച്ചുപോകാവുന്നത്ര ശില്‍പ്പഘടനയും അനുഭവരീതിയുമുള്ളവയാണ് ഈ യാത്രയെഴുത്തുകള്‍.യാത്രയെക്കാള്‍ ഓരോ ദേശത്തും അദ്ദേഹം കണ്ടെത്തിയത് തന്റെതായൊരു പുതുമയാണ്.

യാത്ര എസ്.കെയ്‌ക്കു ജീവിതം തന്നെയായിരുന്നു.ഒരു തെരുവിന്റെ കത, ഒരു ദേശത്തിന്റെ കഥ, നാടന്‍പ്രേമം, കുരുമുളക്, പ്രേമശിക്ഷ ,മൂടുപടം എന്നീ നോവലുകളില്‍ കോഴിക്കോട് മിഠായിത്തെരുവിന്റെ കഥ പറയുന്ന നോവല്‍ ഒരു തെരുവിന്റെ കഥയ്‌ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആത്മകഥാപരമായ നോവല്‍ ഒരു ദേശത്തിന്റ കഥ യ്‌ക്ക് എസ്.കെയ്‌ക്കു ജ്ഞാനപീഠം ലഭിച്ചു. മലയാളത്തില്‍ ഈ ഉന്നത പുരസ്‌ക്കാരം ലഭിച്ച രണ്ടാമത്തെ എഴുത്തുകാരനാണ് എസ്.കെ.പൊറ്റക്കാട്ട്. ആദ്യം ലഭിച്ചത് ജി.ശങ്കരക്കുറുപ്പിനാണ്. നിരവധി അവാര്‍ഡുകള്‍ ഈ കൃതി നേടിയിട്ടുണ്ട്.

കാല്‍പ്പനികതയുടെ ഭാവപ്പകര്‍ച്ച ഉള്ളവയാണ് എസ്.കെയുടെ രചനകള്‍ പ്രത്യേകിച്ച് കഥകള്‍ക്ക് ഈ ഗരിമകൂടുതലാണ്. കഥകളുടെ പേരിനുപോലുമുണ്ട് ഈ പ്രത്യേകത. ചന്ദ്രകാന്തം,രാജമല്ലി,മേഘമാല,പുള്ളിമാന്‍,ഇന്ദ്രനീലം,ഹിമവാഹിനി,ഏഴിലംപാല തുടങ്ങിയ പേരുകളില്‍ ഈ കാല്‍പ്പനിക ധ്വനി മുഴങ്ങുന്നുണ്ട്. അധ്യാപകനും പാര്‍ലമെന്റേറിയനുംകൂടിയായിരുന്ന എസ്.കെ.1913ല്‍ കോഴിക്കോട് ജനിച്ചു. 1982 ആഗസ്റ്റ് 6ന് അന്തരിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.