കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിലെ അഞ്ചാംപ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് പങ്കെടുത്തത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍ ഉള്‍പ്പെടെ ആറായിരം സിപിഎമ്മുകാരെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
സുരക്ഷയൊരുക്കാന്‍ പോലീസ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ടായിരുന്നെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
വിവാഹത്തിന് എ.എന്‍ ഷംസീര്‍ എം.എല്‍.എ യും ബിനിഷ് കൊടിയേരിയും പങ്കെടുത്തത് നേരത്തെ വിവാദമായിരുന്നു. തൊട്ട് പിന്നാലെയാണ് മറ്റ് സിപിഎം നേതാക്കള്‍ വിവാഹ സല്‍ക്കാരത്തില്‍ ഷാഫിക്കൊപ്പം നില്ക്കുന്ന ഫോട്ടോ പുറത്തുവന്നത്.
ടി.പി വധക്കേസില്‍ സിപിഎമ്മിന് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് ഷംസീര്‍ വിവാഹത്തില്‍ സിപിഎം പങ്കെടുത്തത്. കൊയിലാണ്ടി സ്വദേശിനിയെയാണ് മുഹമ്മദ് ഷാഫി ജീവിത സഖിയാക്കിയത്.
2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്. ഒളിവില്‍പോയ ഷാഫിയെയും സംഘത്തിനെയും ജൂണ്‍ 19ന് മുടക്കോഴിമലയില്‍ നിന്ന് പോലീസ് പിടികൂടുകയും ചെയ്തു. ആറുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഷാഫി പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. കല്യാണത്തിനായി പരോള്‍ അനുവദിക്കുകയായിരുന്നു. പരോള്‍ അനുവദിച്ചതും വിവാദത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: