കണ്ണൂര്‍: പോലീസ് അസോസിയേഷന് ജില്ലാ സമ്മേളനത്തില്‍ ഡിവൈഎസ്പി സദാനന്ദന് നടത്തിയ വിവാദ പ്രസംഗം ഫസല്‍ വധക്കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന സിപിഎമ്മിനെ സംരക്ഷിക്കാന്‍. പോലീസില്‍ ചേരുന്നതിന് മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്ന സദാനന്ദന് പോലീസ് സേനക്കകത്തും പാര്‍ട്ടിയുടെ വക്താവായിട്ടാണ് അറിയപ്പെടുന്നത്.
രണ്ടായിരത്തില്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കുടിയാന്മലയില് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് സിപിഎമ്മുകാര്‍ മരണപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സജീവമായി ഇടപെട്ടത് സദാനന്ദനാണെന്ന ആക്ഷേപം അന്ന് തന്നെയുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ കെ.എം.ജോസഫിന്റെ തറവാട് വീട്ടിലാണ് അന്ന് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ സിപിഎം ക്രിമിനല്‍ സംഘത്തിലെ യു.പി.പ്രകാശന്, സതീശന് എന്നിവര്‍ മരണപ്പെടുകയും കായിക്കല്‍ പത്മനാഭന്, വടക്കയില്‍ സുരേന്ദ്രന് എന്നിവര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട പത്മനാഭന് ഡിവൈഎസ്പി സദാനന്ദന്റെ സഹോദരീ ഭര്‍ത്താവാണ്. സ്ഫോടനത്തില്‍ പരിക്കേറ്റ പത്മനാഭനെയും സുരേന്ദ്രനെയും ആദ്യം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് സിപിഎം നേതൃത്വം ഇടപെട്ട് കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കെതിരെ അന്ന് നിസ്സാരമായ വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. കേസ് ഒതുക്കാന്‍ സിപിഎം നേതൃത്വത്തെ സഹായിച്ചത് തളിപ്പറമ്പില്‍ എസ്ഐ ആയിരുന്ന സദാനന്ദനായിരുന്നുവെന്ന ആക്ഷേപം അന്ന് തന്നെയുയര്‍ന്നിരുന്നു. ബോംബ് നിര്‍മ്മാണത്തിന് കെ.എം.ജോസഫ് സൗകര്യമൊരുക്കി നല്‍കിയെന്ന് വ്യക്തമായിട്ടും നിയമ നടപടികള്‍ സ്വീരിച്ചില്ല. വീട്ടിലുണ്ടായിരുന്ന ജോസഫിന്റെ അമ്മയെയും അച്ഛനെയും നേരത്തെ തന്നെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. നായനാര്‍ ഭരണത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതൃത്വത്തെ സഹായിച്ചത് സദാനന്ദനായിരുന്നു. ഫസല്‍ വധക്കേസിലും പാര്‍ട്ടി വക്താവിനെ പോലെ തന്നെയാണ് സദാനന്ദന് പ്രതികരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: