ചങ്ങനാശേരി: ഫാത്തിമാപുരത്തുള്ള ഡംബിംഗ് യാര്‍ഡില്‍ ഇറക്കുന്നതിന് നഗരസഭയുടെ വാഹനത്തില്‍ എത്തിച്ച മാലിന്യം നാട്ടുകാര്‍ തടഞ്ഞു. ഡബിംഗ്യാര്ഡ് സ്ഥാപിക്കുമ്പോള്‍ വിജനമായ പ്രദേശമായിരുന്ന ഇവിടം. ശരിയായ രീതിയില്‍ മാലിന്യ സംസ്ക്കരണം നടക്കാതെ വന്നത് സ്ഥിതി രൂക്ഷമാക്കി. കോടികള്‍ മാലിന്യ സംസ്ക്കരണത്തിന് നഗരസഭ ചിലവഴിച്ചെങ്കിലും പാഴായി.
ഇത് ഡംബിംഗ് സ്റ്റേഷനെ പ്ലാസ്റ്റിക്ക് മാലിന്യക്കൂമ്പാരമാക്കി മാറ്റി. കാലങ്ങളായി മാലിന്യനീക്കത്തില്‍ തടസ്സം നേരിട്ടിരുന്നു. മാലിന്യം പൊതുനിരത്തില്‍ കുമിഞ്ഞുകൂടിയ സമയത്ത് ഇവ ഏയ്റോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകളില്‍ സംസ്ക്കരിക്കുന്നതിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൗണ്‍സില്‍ യോഗങ്ങളില്‍ സ്ഥിരമായി ഫാത്തിമാപുരത്തെ ഡംബിംഗ്യാര്ഡും മാലിന്യനീക്കവും ചര്‍ച്ചയാവാറുണ്ടെങ്കിലും പരിഹാരം കാണാന്‍ കഴിയുന്നില്ല. മാലിന്യം ഡബിംഗ് യാര്‍ഡില്‍ നിക്ഷേപിക്കുന്നതിന് കഴിയുമെന്ന് അറിയിക്കുമെങ്കിലും പരിസരവാസികള്‍ തടയുക പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: