ജമ്മു: ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്താന്‍ ഭീകരര്‍ക്കൊപ്പം എത്തിയ പാക് സൈനികന്റെ മൃതദേഹത്തില്‍ നിന്നും പ്രത്യേക കത്തിയും ഹെഡ് ക്യാമറയും കണ്ടെത്തി. നിയന്ത്രണരേഖ കടന്നെത്തിയ പാക് സേനാംഗം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുപ്രധാന തെളിവുകള്‍ ലഭിച്ചത്.
അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികലമാക്കുന്നതിനാണ് പാക്കിസ്ഥാന് ഈ കത്തി നല്‍കുന്നത്. വികലമാക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും. അതിവേഗത്തില്‍ ശരീരം വികൃതമാക്കാനും തലയറുക്കാനും സാധിക്കുന്ന തരത്തിലാണ് കത്തി നിര്‍മിച്ചിരിക്കുന്നത്. മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ ക്യാമറയിലെ ഉള്ളടക്കവും കത്തിയും പരിശോധിച്ചു വരികയാണ്.
പാക്കിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീം അംഗങ്ങള്‍ അതിര്‍ത്തി ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പാക് സൈനിക ക്യാമ്പിന്റെ പരിശീലനത്തിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. തലയില്‍ ബാന്‍ഡേജ് ഉപയോഗിച്ച് ഘടിപ്പിച്ച ക്യാമറ ദൃശ്യങ്ങള്‍ ലൈവായി പാക് അതിര്‍ത്തി കേന്ദ്രങ്ങളിലേക്ക് കൈമാറുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറിയത് പാക്സൈനിക ഗ്രൂപ്പാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ആറുപേരടങ്ങുന്ന പരിശീലനം ലഭിച്ച ബാറ്റ് ടീമംഗങ്ങള്‍ക്ക് നുഴഞ്ഞു കയറുന്നതിന് സഹായം നല്‍കുന്നതിനായി ഇന്ത്യന്‍ പട്രോള്‍ ടീമിനു നേരെ പാക് സൈനിക പോസ്റ്റില്‍ നിന്ന്വെടിവെപ്പുണ്ടായിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അതിനിടെയാണ് രണ്ട് ബാറ്റ്അംഗങ്ങള് വെടിയേറ്റ് കൊല്ലപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: