കറാച്ചി: പാക്കിസ്ഥാനില്‍ ഒരു വര്‍ഷം തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിതമായി വിവാഹം കഴിക്കുന്നത് ആയിരത്തോളം പെണ്‍കുട്ടികളെയെന്ന് റിപ്പോര്‍ട്ട്. അവിടെ ഹിന്ദു പെണ്‍കുട്ടികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതും. മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ് പീസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഈ റിപ്പോര്‍ട്ട് പാക്ക് പത്രമായ ദ നേഷന്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഇന്ത്യ- പാക് വിഭജന കാലത്ത് പാകിസ്ഥാനിലെ ഹിന്ദുക്കളുടെ ജനസംഖ്യ 23 ശതമാനമായിരുന്നു. അത് ഇപ്പോള്‍ ആറു ശതമാനം മാത്രം. പാക്കിസ്താനില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ താമസിക്കുന്നത് സിന്ധിലാണ്. അവിടെ നിര്‍ബന്ധിത മതംമാറ്റവും ഹിന്ദുവിരുദ്ധ സംഭവങ്ങളും വര്‍ധിച്ചു വരികയാണെന്നും ദ നേഷന്‍ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കുറ്റവാളികള്‍ക്ക് എതിരെ ചെറുവിരലനക്കാന്‍ പോലും പൊലീസിനു കഴിയുന്നുമില്ല. ഇത്തരം നടപടി കൂടിയതിനെത്തുടര്‍ന്ന് ഒരു വര്‍ഷം ശരാശരി 5000 കുടുംബങ്ങളെങ്കിലും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തുന്നുണ്ട്.
പാക്കിസ്ഥാന് ഹിന്ദു കൗണ്‍സില്‍ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഒരു ഫലവുമില്ലെന്ന് കൗണ്‍സില്‍ രക്ഷാധികാരി ഡോ. രമേഷ് കുമാര്‍ പറഞ്ഞു. ഹിന്ദു ആരാധനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും മത ചിഹ്നങ്ങളേയും മറ്റും ബോധപൂര്‍വ്വം അവഹേളിക്കുകയും ചെയ്യുന്നുണ്ട്. സുപ്രീം കോടതി മാത്രമാണ് അവസാന ആശ്രയമെന്നും അദ്ദേഹം പറയുന്നു.
ഹിന്ദുപെണ്‍കുട്ടികളെ ബലമായി മതംമാറ്റി മുസ്ലിം യുവാക്കള്‍ വിവാഹം കഴിക്കുകയാണ്. വംശവെറിയും പാക്കിസ്ഥാനില്‍ വളരെക്കൂടുതലാണ്. മതപരിവര്‍ത്തനം നിരോധിക്കണമെന്നാണ് ഹിന്ദു സമൂഹത്തിന്റെ ആവശ്യം. 20 ലക്ഷത്തോളം ഹിന്ദുക്കള്‍ പാക്കിസ്ഥാനിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: