തൃപ്പൂണിത്തുറ: ദിവ്യാംഗനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം പണവും സ്വര്‍ണവും മൊബൈല്‍ ഫോണും, എടിഎം കാര്‍ഡും കവര്‍ന്നു. മരട് സ്വദേശിയായ കൊല്ലംപറമ്പില്‍ രാജേഷിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മര്‍ദിച്ചത്.
ചാലക്കുടി വെറ്റിലപ്പാറ സ്വദേശി പല്ലിശേരി വീട്ടില്‍ രാജേഷ് (37), ചാലക്കുടി കൊമ്പത്തില്‍ വീട്ടില്‍ വിനീഷ് (37), മുപ്പത്തടം കുന്നുമ്മേല്‍ വീട്ടില്‍ പ്രമോദ് (37), മരട് ആലുങ്കല്‍ പറമ്പില്‍ ഷൂക്കൂര്‍ എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ സിഐ ഷിജുവും സംഘവം അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്കിയ മഹിമ കണ്‍സ്ട്രക്ഷന്‍ ഉടമ രാജേഷ് മരട് സ്റ്റേഷനിലെ അടിപിടി കേസിലും, 2004 ല്‍ തൊടുപുഴയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രതിയാണ്.
രാജേഷ് നടത്തിവന്നിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പേരിലുള്ള വിസിറ്റിങ് കാര്‍ഡിന്റെ മാതൃകയില്‍ മാതാ കണ്‍സ്ട്രക്ഷന്‍ എന്ന പേരില്‍ രാജേഷ് വിസിറ്റിങ് കാര്‍ഡ് തയാറാക്കി പ്രതിയുടെ ബിസിനസ് തട്ടിയെടുത്തതിലുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോകലിനും പിടിച്ചുപറിക്കും കാരണമെന്നാണ് പരാതി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാല, പണം, എടിഎം കാര്‍ഡ് തുടങ്ങിയവ കണ്ടെടുക്കുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി. ഷംസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: