Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ത്വരീഖത്ത് അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കലക്ടറുടെ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 10:16 pm IST
in Kozhikode

മുക്കം: മുക്കം നീലേശ്വരം വെണ്ണക്കോട് തണ്ണീര്‍തടം നികത്തി നടക്കുന്ന അനധികൃത കെട്ടിടനിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. വിവാദ ത്വരീഖത്ത് മതപഠനകേന്ദ്രത്തിനായി നടക്കുന്ന നിര്‍മ്മാണമാണ് നിര്‍ത്തിവെക്കാന്‍ കലക്ടര്‍ യു.വി. ജോസ് ഉത്തരവിട്ടു. ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയതായി മുക്കം നഗരസഭാസെക്രട്ടരി ഹരീഷ് അറിയിച്ചു. ഉത്തരവിന്റെ കോപ്പി പോലീസിന് നല്‍കിയിട്ടുണ്ടെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ പോലീസ് സഹായത്തോടെ ഉത്തരവ് നടപ്പാക്കുമെന്നും സെക്രട്ടറി പറഞ്ഞു.

തണ്ണീര്‍ത്തട സംരക്ഷണസമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2016ല്‍ മുക്കം പഞ്ചായത്ത് സെക്രട്ടറി പെര്‍മിറ്റ് പുതുക്കിനല്‍കിയത് നിയമവിരുദ്ധമാണെന്നും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള പ്രാദേശിക നിരീക്ഷണ കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെയാണ് പഞ്ചായത്ത് സെക്രട്ടരി നിര്‍മ്മാണ അനുമതി നല്‍കിയതെന്നുമായിരുന്നു പരാതി.

ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത്, നിലം എന്ന രേഖപ്പെടുത്തിയതിനാല്‍ ഗാര്‍ഹികേതര നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് ശരിയല്ലെന്ന് കണ്ടെത്തിയാണ് കലക്ടര്‍ യു.വി. ജോസ് ജൂണ്‍ 12ന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

നഗരസഭാ സെക്രട്ടറി നടത്തിയ തെളിവെടുപ്പില്‍ നിര്‍മ്മാണാനുമതി നിയമാനുസൃതമാണെന്നും വിവിധ കോടതിവിധികള്‍ അനുകൂലമായുണ്ടെന്നുള്ളവാദം ശരിയല്ലെന്നും ഗൃഹേതര നിര്‍മ്മാണത്തിന് ഇത് ബാധകമല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ത്വരീഖത്ത് മതപഠന കേന്ദ്രത്തിന്റെ അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും മുക്കം നഗരസഭ അധികൃതരുടെ അനുവാദത്തോടെ നിര്‍മ്മാണം തുടര്‍ന്നുവരികയായിരുന്നു. അനധികൃത നിര്‍മ്മാണത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ചാനല്‍ വാര്‍ത്താ സംഘത്തെ ത്വരീഖത്ത് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. പോലീസ് ഇടപെട്ടാണ് വാര്‍ത്താസംഘത്തെ രക്ഷിച്ചത്.

മടവൂര്‍ സ്വദേശി കരിപ്പൂര്‍ കുഞ്ഞിമൂസയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. 2013 ല്‍ മുക്കം ഗ്രാമപഞ്ചായത്തായിരിക്കെ ( ഇന്ന് നഗരസഭ ) കെട്ടിടത്തിന് നിര്‍മ്മാണാനുമതി നല്‍കിയിരുന്നു. കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുമതിയാണ് അന്ന് നല്‍കിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2016ല്‍ ഈ അനുമതി പുതുക്കി നല്‍കുകയും ചെയ്തു. എന്നാല്‍ പഴയ കെട്ടിടം പൊളിക്കാതെ ഇതിന് സമീപത്തായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുയായിരുന്നു. സംഭവം വിവാദമായതോടെ നീലേശ്വരം വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇവിടെ യാതൊരു തരത്തിലുള്ള നിര്‍മ്മാണവും അനുവദിക്കരുതെന്ന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സ്ഥലത്തിന്റെ ഉടമ ഹൈക്കോടതിയെ സമീപിച്ചു. 21 ദിവസത്തിനുള്ളില്‍ സ്ഥലമുടമയുടേയും പരാതിക്കാരുടേയും വാദം കേട്ട് നടപടിയെടുക്കാന്‍ നഗരസഭ സെക്രട്ടറിയോട് കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ ഭാഗമായി നഗരസഭാ സെക്രട്ടറി പരാതിക്കാരെയും സ്ഥലമുടമയേയും വിളിച്ച് തെളിവെടുപ്പ്‌നടത്തുകയും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള സ്‌റ്റേ പിന്‍വലിക്കുകയുമായിരുന്നു. തുടര്‍ന്ന്പരാതിക്കാര്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ നടത്തിയ വിചാരണയുടെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിട്ടത്. കലക്ടറുടെ ഉത്തരവിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.