കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ നടന്ന സമരത്തില്‍ ഡിസിപി യതീഷ് ചന്ദ്രയുടെ നടപടി ശരിവച്ച് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍. പോലീസ് നടപടിയില്‍ വിശദീകരണത്തിനായി ഡിസിപി യതീഷ് ചന്ദ്രയെ ഡിജിപി വിളിച്ചു വരുത്തിയിരുന്നു.
പ്രധാന മന്ത്രിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തിയാണ് പ്രശ്നത്തില്‍ ഇടപെട്ടതെന്ന് യതീഷ് ചന്ദ്ര അറിയിച്ചു. പ്രധാന മന്ത്രിക്ക് കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു, സമരക്കാര്‍ പ്രതിഷേധിച്ചത് വാഹനവ്യൂഹം പോകേണ്ട വഴിയിലാണ്, ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നും ഡിസിപി പറഞ്ഞു.
ഇതു സംബന്ധിച്ച ദൃശ്യങ്ങളും ഡിസിപി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഡിസിപിക്കെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമായതിന് പിന്നാലെയായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: