കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മാതാപിതാക്കള്‍. മകന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുംവരെ കോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ചെയ്യുമെന്നും മാതാപിതാക്കള്‍ അറിയിച്ചു.
ജിഷ്ണുവിന്റെ മരണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും മൂന്ന് പേരെ സസ്പെന്റ് ചെയ്തതല്ലാതെ കേസെടുക്കുകയോ തുടര്‍ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. എല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി വെറുതെ പറയുകയാണെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: