ആലപ്പുഴ: വിളവെടുപ്പ് തുടങ്ങി ദിവസങ്ങളായപ്പോഴേക്കും തണ്ടുവാടലും ഇലകളിലെ മഞ്ഞളിപ്പും കളക്ട്രേറ്റ് ജീവനക്കാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. സംസ്ഥാനത്തിന് ഒട്ടാകെ മാതൃകയായ സര്‍ക്കാര്‍ ജീനക്കാരുടെ കൃഷിക്കാണ് വിളവെടുപ്പിനിടെ രോഗം ബാധിച്ചത്.
കളക്ട്രേറ്റ് വളപ്പില്‍ ഏറെ പ്രതീക്ഷയോടെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ റവന്യൂവകുപ്പും കൃഷിവകുപ്പും പച്ചക്കറികൃഷി നടത്തിയത്.
സംസ്ഥാനത്തുതന്നെ ആദ്യമായാണ് ജില്ലാ ഭരണകൂടത്തിന്റെ കെട്ടിടവളപ്പില്‍ പച്ചക്കറികൃഷി ആരംഭിച്ചത്.
മൂന്നുമാസംമുമ്പ് പൂര്‍ണ്ണമായും ജൈവവളമുപയോഗിച്ച് പരിപാലിച്ച കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞയാഴ്ചയാണ് ആംഭിച്ചത്. പയര്‍, പാവല്‍, പടവലം, പീച്ചിങ്ങ, വെണ്ട, കാന്താരി, തക്കാളി തുടങ്ങിയവയുടെ വിളവെടുപ്പിനിടെയാണ് രോഗം കണ്ടത്.
കൃഷിയിടത്തിന്റെ രൂപരേഖയും പരിപാലന ചുമതലയും കാര്‍ഷിക വികസന കര്ഷകക്ഷേമവകുപ്പിനും റവന്യൂവകുപ്പിനുമായിരുന്നു. ജൈവവളം നല്‍കിയത് കഞ്ഞിക്കുഴി ട്രോപ്പിക്കല്‍ ആഗ്രോസിസ്റ്റമാണ്. ജലസേചന സഹായം എറണാകുളം എആര്‍ അഗ്രിടെക്കുമാണ് നല്‍കിയത്.
വിളവെടുപ്പിനിടെ ചെടികള്‍ക്കുണ്ടായ കീടബാധയെക്കുറിച്ച് പഠിച്ച് മണ്ണ് പരിശോധനയടക്കമുള്ള നടപടികള്‍ എത്രയുംവേഗം നടത്തുമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചു.
ശുദ്ധമായ പച്ചക്കറികള്‍ നല്‍കാനുള്ള കൃഷിവകുപ്പിന്റെ ലക്ഷ്യത്തിന് ചെടികളിലെ കീടബാധ തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ കണ്ടെത്തി ശുദ്ധമായ പച്ചക്കറി ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നാണ് കളക്ട്രേറ്റിലെ ജീവനക്കാരായ കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: