കോഴിക്കോട്: പ്രശ്നങ്ങളില്‍ നിന്ന് തെല്ലുമാറിനിന്ന് വേണം പരിഹാര ചിന്ത ചെയ്യാനെന്ന് സ്വാമി അദ്ധ്യാ ത്മാനന്ദ സരസ്വതി അഭപ്രായ പ്പെട്ടു. പാറോപ്പടി ബോധാ നന്ദാശ്രമത്തില്‍ നടക്കുന്ന ഗീതാ ജ്ഞാന യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുരുക്ഷേത്ര യുദ്ധഭൂമിയില്‍, നിരായുധനായ സാരഥി ശ്രീകൃഷ്ണന് പാഞ്ചജന്യം മുഴക്കി കൊണ്ട് കൗരവപ്പടയുടെ വാദ്യകോലാഹലങ്ങള്ക്കു മറുപടി നല്കി. തുടര്‍ന്ന് യുദ്ധ സന്നദ്ധനായ അര്ജ്ജുനന് ഇരുസൈന്യങ്ങളുടെയും മധ്യത്തില്‍ തേരു കൊണ്ടു നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് കൃഷ്ണന് അനുസരിക്കുന്നുണ്ട്. ആകെത്തുകയില്‍ നോക്കിക്കാണണമെന്ന് പാര്ത്ഥന് ആഗ്രഹിച്ചത് നമുക്കും മാതൃകയാക്കാം. പ്രശ്നങ്ങളില്‍ നിന്ന് തെല്ലുമാറിനിന്ന് വേണം പരിഹാര ചിന്ത ചെയ്യാനെന്ന് സൂചിപ്പിക്കുക യാണിവിടെ.
ദുരേ്യാധനന് ഇരുസൈന്യത്തേയും വിലയിരുത്തുന്നുണ്ട്. അവിടെ മുന്നിട്ടു നിന്ന വികാരങ്ങള്‍ വിരോധവും ഭയവുമായിരുന്നു. അര്‍ജ്ജുനന്റെ കാര്യത്തില്‍ വിഷാദവും, കൃപയും, രാജ്യാധികാരത്തോട് താത്പര്യക്കുറവും ആണ് ഉയര്‍ന്നു വന്നത്. ഒരു മഹത്തായ ഉപദേശം സ്വീകരിക്കാന്‍ അര്ജ്ജുനന് പാകപ്പെട്ടു വരുന്നതിന്റെ ലക്ഷണമായി ഇതിനെ ആചാര്യന്മാര് വിലയിരുത്തുന്നു.
വിഷാദമഗ്നനായ പാര്‍ത്ഥനെ നിശ്ശബ്ദം കേള്‍ക്കാന്‍ ശ്രീകൃഷ്ണന് തയ്യാറായി. ഇക്കാലത്ത് വ്യാപകമാവുന്ന വിഷാദാവസ്ഥകള്‍ രോഗമായി സമാജത്തില്‍ ദ്രോഹം വിതക്കുന്നു. അതിനെ യോഗമാക്കുന്നതിന്റെ ആദ്യപടി സങ്കട മനസ്സുകളെ സശ്രദ്ധം കേള്‍ക്കുക എന്നതാണ്. കുടുംബങ്ങളില്‍ പരസ്പരം വികാര വിചാരങ്ങള്‍ കേള്‍ക്കാനുള്ള ആദരവും ഔചിത്യവും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതോടൊപ്പം ഭഗവദ്ഗീതാ പാഠങ്ങളും ചര്‍ച്ചചെയ്യാന്‍ സൗകര്യപ്പെടുത്താവുന്നതാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. യജ്ഞം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: