ഇസ്ലാമാബാദ്: ലാഹോര്‍ നിയമസഭക്ക് പുറത്ത് തിങ്കളാഴ്‌ച്ച നടന്ന സ്‌ഫോടനത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനടക്കം 14 പേര്‍ മരിച്ചു. 73 പേര്‍ക്ക് പരിക്ക്പറ്റി. കനത്ത സുരക്ഷയുള്ള സ്ഥലത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ‘ജമാത്ത്-ഉര്‍-അഹറും ഇവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനി താലിബാനും ഏറ്റെടുത്തു.
ചാവേര്‍ എത്തിയത് നടന്നാണെന്ന് ഭീകരവിരുദ്ധ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഡോ. മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. എന്നാല്‍്, അക്രമി ജനക്കൂട്ടത്തിനിടയിലേക്ക് ബൈക്കുമായി എത്തി. തുടര്‍ന്ന് ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സര്‍ക്കരിനെതിരെ സമരം ചെയ്യുന്നവര്‍ക്കിടയിലേക്കണ് ചാവേര്‍ എത്തി പൊട്ടിത്തെറിച്ചത്. ഉഗ്രശക്തിയില്‍ നടന്ന സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം കേട്ടു.
ആക്രണത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായി. തുടര്‍ന്ന നിയമസഭക്ക്് പുറത്ത് ശക്തമായ സൈനിക കാവല്‍ ഏര്‍പ്പെടുത്തി. നിരവധി ആമ്പുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ചില അജ്ഞാത സംഘടനകള്‍ ലാഹോറില്‍ തീവ്രവാദ ആക്രമണത്തിന് ശ്രമിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട 30 പേരെ അറസ്റ്റ് ചെയ്തു. അക്രമത്തിന്റെ ബുദ്ധികേന്ദ്രത്തെ ഉടന്‍ പിടികൂടുമെന്നും പാക്ക് സര്‍ക്കാരിന്റെ വക്താവ് സഈം ഹുസൈന്‍ അറിയിച്ചു. ആക്രമണത്തില്‍ രാജ്യം ദുഃഖിക്കുന്നതായി അദ്ദേഹം അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എഴുപതോളംപേര്‍ക്ക് പരിക്കുപറ്റി. ഉയര്‍ന്ന ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന്‍ അഹമ്മദ് മൊബീന്‍, സീനിയര്‍ പോലീസ് സൂപ്രണ്ടന്റ് സാഹിദ് എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചാവേറിന് 17നും 20നും ഇടക്ക് പ്രായം വരുമെന്നും, തീവ്രവാദികളുടെ ലക്ഷ്യം ഉയര്‍ന്ന റാങ്കുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരാണെന്നും, പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുസ്ത്താക്ക് സുഖേര പറഞ്ഞു.
















