Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ജീവിത വ്യവഹാരങ്ങളുടെ എഴുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 01:26 pm IST
in Literature

ഗ്രാമീണ ജീവിതത്തിന്റെ നീറുന്ന നെരിപ്പോടുള്ളഒറ്റയടിപ്പാതകളും നിലാവിന്റെ സൗന്ദര്യമുള്ള പ്രണയവും ആത്മാര്‍ഥതയുടെ അഗ്‌നിച്ചുരികയുള്ള പ്രതിഷേധവും തന്റെതായ നിലയില്‍ അവതരിപ്പിച്ച് മലയാള നേവലില്‍ ഒറ്റപ്പെട്ട ഒരിടം കണ്ടെത്തിയ എഴുത്തുകാരനാണ് പെരുമ്പടവം ശ്രീധരന്‍. എം.ടിയുടെ കൃതികളില്‍ കാണുംപോലെ കഥാപാത്രങ്ങള്‍ വായിക്കുന്നവരായിത്തീരും പോലുള്ള ഒരു കൊടുക്കുവാങ്ങലാണ് പെരുമ്പടവത്തിന്റെ രചനകള്‍ വായിക്കുമ്പോഴും അനുഭവപ്പെടുക. അനുഭവങ്ങള്‍ക്കോ വസ്തുതകള്‍ക്കു മേലെയോ തന്റെതായ ഭാവനയുടെ മറ്റൊരു യാഥാര്‍ഥ്യവും കൂടി ചേര്‍ത്തുകൊണ്ട് ആത്മാവിന്റെ സ്വകാര്യ വ്യക്തിത്വം അടയിരിക്കുന്നവയാണ് പെരുമ്പടവത്തിന്റെ കഥാപാത്രങ്ങള്‍.

ഡെസ്റ്റോവ്‌സ്‌ക്കിയുടെ ജീവിതത്തിന്റെ ചില ഏടുകളെ അവലംബിച്ച് പെരുമ്പടവം ശ്രീധരന്‍ എഴുതിയ ഒരു സങ്കീര്‍ത്തനംപോലെ എന്ന നോവലിനു മുന്‍പും എഴുത്തുകാരനെന്ന നിലയില്‍ സ്വന്തം കൈ മുദ്ര നേടിയിട്ടുണ്ട് പെരുമ്പടവം. അല്ലെങ്കില്‍ ഒരു സങ്കീര്‍ത്തനംപോലെയിലൂടെ മാത്രം അറിയപ്പെടേണ്ട ആളല്ല പെരുമ്പടവം. കുങ്കുമം അവാര്‍ഡു നേടിയ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ അഭയം തന്നെ കൈത്തഴക്കം വന്ന ഒരു എഴുത്തുകാരന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. തുടര്‍ന്നങ്ങോട്ട് മലയാളം പരിഗണിക്കേണ്ട എഴുത്തുകാരനായി അദ്ദേഹം. ആയില്യം, അഷ്ടപദി, ജലഹോമം, അന്തിവെയിലിലെ പൊന്ന്, പിന്നെയും പൂക്കുന്ന കാട്, സൂര്യദാഹം, കാല്‍വരിയിലേക്കു വീണ്ടും, നാരായണം, ഒറ്റച്ചിലങ്ക, പ്രദക്ഷിണ വഴി, കടല്‍ പോലെ കടല്‍, ഇരുട്ടില്‍ പറക്കുന്ന പക്ഷി, വേനലില്‍ പൂക്കുന്ന മരം, നിന്റെ കൂടാരത്തിനരികെ, വാള്‍മുനയില്‍ വെച്ച മനസ് എന്നിങ്ങനെ നിരവധി നോവലുകള്‍ രചിച്ചിട്ടുണ്ട്.

നോവലിന്റെ പേരിനു പോലുമുണ്ട് എഴുത്തുകാരന്റെ ഉള്ളിലുള്ള കാഴ്ചപ്പാട്. തനതു വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന പെരുമ്പടവത്തിന്റെ കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ ദുരന്തങ്ങളെല്ലാം ജീവിക്കാനുള്ള തീവ്രതയില്‍ അനുഭവിക്കുമ്പോള്‍ സര്‍ഗാത്മക പ്രതിഷേധത്തില്‍ ജീവിതത്തെ തങ്ങളുടേതായ നിലയില്‍ പ്രതിരോധിക്കുന്നവരുമുണ്ട്. പന്ത്രണ്ടോളം സിനിമകള്‍ക്ക് പെരുമ്പടവം രചന നിര്‍വഹിച്ചിട്ടുണ്ട്. അഭയം, സര്യദാഹം, നിറംമാറുന്ന നിമിഷങ്ങള്‍, പിന്നേയും പൂക്കുന്ന കാട്, എന്റെ ഹൃദയത്തിന്റെ ഉടമ, അഷ്ടപദി എന്നിവ വ്യത്യസ്തത കൊണ്ട് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചവയാണ്. സൂര്യദാഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

വില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടായതാണ് ഒരു സങ്കീര്‍ത്തനം പോലെ. 12 വര്‍ഷംകൊണ്ട് ഒരു ലക്ഷത്തിലധികം കോപ്പിയാണ് വിറ്റഴിക്കപ്പെട്ടത്. ഇത് മലയാളത്തില്‍ പുതുമയായിരുന്നു. ഇന്നും ഈ നോവലിനു വലിയ വായനക്കാരുണ്ട്. ഡെസ്റ്റോവ്‌സ്‌ക്കിയുടെ ജീവിതത്തിലെ ചില നിര്‍ണ്ണായക സാഹചര്യങ്ങളാണ് നോവലിലെ ഇതിവൃത്തം. ഡെസ്റ്റോവ്‌സ്‌ക്കിയുടെ ചൂതാട്ടം, അന്നയുമായുള്ള ബന്ധം തുടങ്ങിയവ അതിന്റെ തീവ്രതയിലും സത്യസന്ധതയിലും ഈ നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1993 ലാണ് ഒരു സങ്കീര്‍ത്തനംപോലെ ആദ്യമായി പ്രസിദ്ധീകരിച്ചത്. വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ഈ നോവലിനു കിട്ടിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.