കല്‍പ്പറ്റ: കൊട്ടിയൂരില്‍ ഫാ.റോബിന് വടക്കുംചേരി പ്രതിയായ പീഡനകേസില്‍ ശിശുക്ഷേമ സമിതി മുന്‍ ചെയര്മാന് ഫാ.തോമസ് തേരകവും സിസ്റ്റര്‍ ബെറ്റിയും വയനാട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. എന്നാല്‍ അപേക്ഷ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല.
തോമസ് തേരകവും സിസ്റ്റര്‍ ബെറ്റിയും ഒളിവിലാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ശിശുക്ഷേമ സമിതി പിരിച്ചുവിട്ടുകൊണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും ഇത് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. അതിന് ശേഷമേ ഇവരെ കേസില്‍ പ്രതി ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. 17 വയസില്‍ തന്നെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടും സിസ്റ്റര്‍ ബെറ്റി അത് അവഗണിക്കുകയായിരുന്നു. തോമസ് തേരകവും ഇക്കാര്യം അവഗണിച്ചു.
മാര്‍ച്ച് രണ്ടിന് ശിശുക്ഷേമസമിതി ഇറക്കിയ പത്രക്കുറിപ്പില്‍ തങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചതായി അവകാശപ്പെടുന്നുണ്ട്. നിലവില്‍ അഞ്ച് കന്യാസ്ത്രീകളടക്കം ഏട്ട് പേരാണ് പ്രതിസ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: