ബീജിങ്: രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മുഖാവരണവും (തട്ടം), താടിയും ചൈന നിരോധിക്കുന്നു. കിഴക്കന്‍ സിന്‍ജിയാങ് പ്രവിശ്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം സമുദായം കൂടുതലായുള്ള ഉയ്ഘുറിലാണ് നിലവില്‍ ഈ നിരോധനം കൊണ്ടുവരുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയ്ഘുറില് നൂറോളം പേരാണ് കൊല്ലപ്പെട്ടത്. സിന്‍ജിയാങ്ങിലെ സുരക്ഷയ്ക്കായി ഇരുമ്പുകൊണ്ടുള്ള മതില് പണിയാന്‍ പ്രസിഡന്റ് സി ജിന്‍പിങ് പാര്‍ലമെന്റില്‍ നിര്‍ദ്ദേശം വെച്ചിരുന്നു. അതിനു പിന്നാലെയാണ് താടിക്കും തട്ടത്തിനും നിരോധനം കൊണ്ടുവരുന്നത്.
അതേസമയം പ്രദേശത്തെ ജനങ്ങള്‍ക്ക് എല്ലാ മതപരമായ അവകാശങ്ങളും ഉറപ്പു നല്‍കുന്നതായും ചൈന അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഉയ്ഘുറില് യാതൊരുവിധത്തിലുമുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും അനുവദിക്കുന്നതല്ലെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എപ്രില്‍ ഒന്നു മുതലാണ് ഈ നിയമം നടപ്പിലാവുക.
ഇതു കൂടാതെ പൊതുസ്ഥലങ്ങളില്‍ ശരീരം മുഴുവന്‍ മറച്ച് ജോലിചെയ്യുന്നതിനും തട്ടം ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ പോലീസിനെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താന്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ടതാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: