പാലാ: പൂവരണിയില്‍ നിരവധി ആളുകള്‍ വര്‍ഷങ്ങളായി കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണര്‍ സ്വകാര്യവ്യക്തി അനുമതി ഇല്ലാതെ നികത്തിയതായി പരാതി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോടു ചേര്‍ന്നു കിടക്കുന്ന തോട്ടു പുറമ്പോക്കിലുള്ള കിണറാണ് നികത്തിയത്. മുമ്പും കിണര്‍ നികത്തുവാന്‍ നീക്കം നടത്തിയപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ തടഞ്ഞിരുന്നു.
കിണര്‍ നികത്തരുതെന്ന നിര്‍ദേശം ലംഘിച്ചാണ് ഇപ്പോള്‍ മണ്ണിട്ട് മൂടിയിരിക്കുന്നത്. നിരവധി ആളുകള്‍ മോട്ടോര്‍ ഉപയോഗിച്ച് കിണറ്റില്‍ നിന്ന്് വെള്ളം പമ്പ് ചെയ്തിരുന്നു. കിണര്‍ ഉപയോഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: