Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തപസ്വിയായ ശിവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:27 pm IST
inSamskriti

കാളിദാസന്റെ ശിവനെയാണു ഞാന്‍ ആദ്യമായി തപസ്വിയായ ഒരു മനുഷ്യന്റെ മട്ടില്‍ കാണുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ തപസ്സിനു ഭംഗം വന്ന് പാര്‍വതിയെ കാണാന്‍ വരുന്ന ശിവന്റെ ചിത്രമായിരുന്നു അത്. ശിവന്‍ നടന്നു വരുന്നത് സ്ത്രീകള്‍ കിളിവാതിലുകളില്‍ കൂടി നോക്കുകയാണ്: ആരാണിത് എന്ന ചോദ്യമാണവരുടെ മനസ്സില്‍. ശിവന്റെ സ്വരൂപത്തിന്റെ മര്‍മ്മം പറഞ്ഞുതരികയായിരുന്നു അന്നു ഞങ്ങളെ സംസ്‌കൃതം പഠിപ്പിച്ചിരുന്ന ഈശ്വരവാരിയര്‍ സാര്‍. (സഞ്ചാരി എന്ന പേരില്‍ എഴുതിയിരുന്ന കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു സാറെന്ന് പിന്നെയാണ് ഞാനറിയുന്നത് )

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വിവരണം ഓര്‍മ്മയിലുണ്ട്. ‘ജ്വലന്‍ ഇവ’ എന്ന വാക്കുകള്‍ക്ക് ചുറ്റുമാണ് ആ വിവരണം ഭ്രമണം ചെയ്തത്. ആ രൂപം ജ്വലിക്കുന്നു-കത്തുന്നു- എന്ന പോലെയിരുന്നു എന്നാണു കാളിദാസന്‍ പറയുന്നത്. തപസ്സ് നിര്‍ത്തിയിട്ടും ശിവനില്‍ പ്രകടമായ ദീര്‍ഘ തപസ്സിന്റെ ശക്തിയാണ്, ആ ഐശ്വര്യമാണ് സ്ത്രീകളെ ആകര്‍ഷിച്ചത്. തപസ്സിന്റെ വിശുദ്ധി ജ്വാലയുടെ സ്വച്ഛതയിലേക്ക് മനുഷ്യനെ ഉയര്‍ത്തുന്നു എന്ന സന്ദേശമാണ് ആ ശിവന്‍ തന്നത്. (ഈ രംഗത്ത് ശിവന് ചേരുന്ന വ്യക്തി തന്നെയാണു പാര്‍വതി. തപസ്വിനിയാണു പാര്‍വതി.)

ശിവനെക്കുറിച്ചു ചിന്തിക്കാന്‍ ഒരു ഹേതു ഉണ്ടായി. ബാലരാമപുരത്തുനിന്ന് ഒരാള്‍ എന്നെ വിളിച്ച് കുറെ ഗുണദോഷിച്ചു. ഗുരുവരത്തില്‍ നിങ്ങള്‍ എഴുതുന്നത് ബ്രാഹ്മണ്യത്തെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്, നിങ്ങള്‍ പറയുന്നതൊക്കെ പച്ചക്കള്ളമാണ് എന്നായിരുന്നു ആ വിമര്‍ശനത്തിന്റെ ഉള്ളടക്കം. അബ്രാഹ്മണമായ ഒരു ഗുരുമാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്ന ഒരാളായ ഞാന്‍ എങ്ങനെയാണ് ബ്രാഹ്മണ്യത്തെ പ്രോല്‍സാഹിപ്പിച്ചത് എന്ന് എനിക്ക് അത്ര മനസ്സിലായില്ല എങ്കിലും അയാള്‍ പറഞ്ഞതെല്ലാം കൗതുകകരമായി തോന്നി.

ആദിമമായ അവൈദികമായ ഒരു സംസ്‌കാരം നമുക്കുണ്ടായിരുന്നുവെന്നും അതിന്റെ സമകാലികമായ കണ്ണിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. ആ ആദിമസംസ്‌കാരം തൊഴിലിന്റെ സംസ്‌കാരമാണ്. പൂജാദികര്‍മ്മങ്ങളുടെ സംസ്‌കാരമല്ല. നെയ്‌ത്തും കൃഷിയും മണ്‍പാത്രനിര്‍മ്മാണവുമൊക്കെയായിരുന്നു പ്രകൃതിയോടിണങ്ങി ജീവിച്ച അന്നത്തെ മനുഷ്യന്‍ വ്യാപരിച്ച മേഖലകള്‍. അന്നത്തെ ഗുരു ശിവനായിരുന്നു. ശിവന്‍ വിവാഹിതനല്ലായിരുന്നു. കൊമ്പും തുമ്പിക്കയ്യും ഉള്ള മകന്‍ എന്നല്ല മക്കളേ ഉണ്ടായിരുന്നില്ല ശിവന്. ഇന്നത്തെ ഇന്ത്യക്കു പുറത്ത് (അന്ന് ഭാരതീയസംസ്‌കാരത്തിനു വളരെയധികം വ്യാപ്തി ഉണ്ടായിരുന്നു) മണ്‍പാത്രം നിര്‍മ്മിച്ചു ജീവിച്ച ഒരു തപസ്വി. നെയ്‌ത്തുകാരനായിരുന്ന തിരുവള്ളുവരെ പോലെ തൊഴിലിന്റെ അന്തസ്സ് ലോകത്തിനു ശിവനും കാണിച്ചുകൊടുത്തു. ശിവന്‍ തപസ്സു ചെയ്തു എന്ന് ശിവനെക്കുറിച്ചുള്ള ഐതിഹ്യങ്ങളിലും കാണാം.

നമ്മുടെ മൂക്കിനു താഴെ എന്ന പോലെ സംഭവിക്കുന്ന കാര്യങ്ങള്‍ പോലും പലപ്പോഴും നമ്മള്‍ അറിയാറില്ല. അപ്പോള്‍ ആയിരക്കണക്കിനു കൊല്ലം മുന്‍പ് നടന്ന കാര്യങ്ങളെപ്പറ്റി നാം എന്തുപറയാന്‍. ബാലരാമപുരത്തെ സുഹൃത്ത് പറഞ്ഞത് വാസ്തവമല്ല എന്നു പറയാനും ഞാന്‍ ആളല്ല. നെയ്‌ത്ത്, കൃഷി എന്നിവ പാപമില്ലാത്ത തൊഴിലുകളാണ് എന്നു എന്റെ ഗുരുവും (കരുണാകരഗുരു) പറഞ്ഞിട്ടുണ്ട് (നെയ്ത്, കൃഷി, പാചകം, അറിവ് പകരല്‍ എന്നിവ പാപമില്ലാത്ത പ്രവൃത്തികള്‍ എന്നാണ്).

തമിഴ് നാട്ടില്‍ രൂപപ്പെട്ട ‘സിദ്ധ വൈദ്യം’ ഏറ്റവും ആദ്യം ശിവന്‍ പാര്‍വതിക്ക് പറഞ്ഞുകൊടുത്തതാണെന്നാണ് ഐതിഹ്യം. (നമ്മുടെ അധ്യാത്മരാമായണം വരെ ശിവന്‍ പാര്‍വതിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നാണ്) ലോകത്തെ ഏറ്റവും പഴയ ഭാഷയായ തമിഴിലാണ് ഈ വൈദ്യശാഖയുടെ ഗ്രന്ഥങ്ങള്‍. ശിവന്‍ വൈദ്യനുമായിരിക്കും.

മറ്റൊന്നു കൂടി ഓര്‍മ്മയില്‍ വരുന്നു. ഒരിക്കല്‍ സന്ദര്‍ഭവശാല്‍ ഞാന്‍ ഗുരുവിനോട് ചോദിച്ചു, വലിയ ശരീരമുള്ള ഗണപതി ഒരു ചെറിയ എലിയുടെ മേല്‍ സവാരി ചെയ്യുന്ന സങ്കല്‍പം എങ്ങനെ വന്നിരിക്കാം എന്ന്.

അത്തരത്തിലുള്ള ജീവജാലങ്ങളുടെ-ഗണങ്ങളുടെ-പതി, ആധ്യാത്മികചുമതലയുള്ളവന്‍, ആണ് ഗണപതി. ദര്‍ശനത്തില്‍ പ്രതീകാത്മകമായി കാണുന്നതാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു ശിവന്റെ കഴുത്തില്‍ സര്‍പ്പം കിടക്കുന്നതോ എന്ന്. ഗുരു പറഞ്ഞു: ശിവന്‍ തപസ്വിയായിരുന്നു. കാടുമായി ഇണങ്ങി കഴിഞ്ഞു. ധ്യാനത്തില്‍ ലയിച്ചിരിക്കുമ്പോള്‍ സര്‍പ്പം ദേഹത്തു കയറിക്കിടന്നത് പിന്നീട് ദര്‍ശനത്തില്‍ കണ്ട് വരച്ചതാണ്. എനിക്കത് വളരെ വിശ്വാസ്യമായി തോന്നി, ഇപ്പോഴും തോന്നുന്നു.

തൊഴിലും മരുന്നും ഒക്കെ മനുഷ്യര്‍ക്ക് പറഞ്ഞുകൊടുത്ത് സംസ്‌കാരം പകര്‍ന്ന ഒരു ആദിഗുരുവാണ് ശിവന്‍ എന്ന് അനുമാനിക്കാം. രാമന്റെയും രാവണന്റെയും ആരാധനാമൂര്‍ത്തിയായിട്ടാണ് ശിവനെ നാം അറിയുന്നത്. എന്നുവെച്ചാല്‍ പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന വലിയ ഗുരു. ഗുരുവും ദൈവവും എന്ന കണക്കിലാവും ശിവനെ നമ്മള്‍ ദൈവമായിക്കണ്ടുതുടങ്ങിയത്.

9961059304

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.