Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരു സഫലജീവിതത്തിന്റെ സുകൃതഫലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 06:25 am IST
in Samskriti

‘തെന്മലയിലെ വന്മല’ എന്ന് ഭാവനാകുബേരനായ കവി പി. കുഞ്ഞിരാമന്‍ നായരാല്‍ പ്രകീര്‍ത്തിക്കപ്പെട്ട പണ്ഡിറ്റ് പി. ഗോപാലന്‍ നായരുടെ 148-ാം ജന്മദിനമാണ് ഏപ്രില്‍ 18. ആ മഹാപണ്ഡിതന്‍ ദിവംഗതനായിട്ട് അരനൂറ്റാണ്ടാകുമ്പോഴും (1968 ജനുവരി 17) അദ്ദേഹത്തിന്റെ സ്മരണയ്‌ക്ക് ഭാഗവതോത്തമന്മാരില്‍ മങ്ങലേറ്റിട്ടില്ല. ശ്രീമദ് ഭാഗവതത്തിന് രചിച്ച (9 വാല്യങ്ങളായുള്ള) ബൃഹത്തായ വ്യാഖ്യാനമാണ് ഇദ്ദേഹത്തിന് കീര്‍ത്തി നേടിക്കൊടുത്തത്. ഏകദേശം ഒരു വ്യാഴവട്ടക്കാലത്തിലധികം രാപകല്‍ ഭേദമില്ലാതെ അഹോരാത്രം പ്രയത്‌നിച്ചാണ് ഭാഗവതവ്യാഖ്യാനമെന്ന മഹത്തായ സംരംഭം പണ്ഡിറ്റ് ഗോപാലന്‍ നായര്‍ സഫലമാക്കിയത്.

ശങ്കരാചാര്യ സ്വാമിജിയുടെ ശതശ്ലോകി, വിദ്യാരണ്യ സ്വാമികളുടെ പഞ്ചദശി, അയ്യപ്പദീക്ഷിതരുടെ ആത്മാര്‍പ്പണം, തപോവന സ്വാമികളുടെ ബദരീശ സ്‌തോത്രം എന്നിവയ്‌ക്കെല്ലാം ഗോപാലന്‍ നായര്‍ വ്യാഖ്യാനം രചിക്കുകയുണ്ടായി. കൂടാതെ ബ്രഹ്മസൂത്ര ശങ്കരഭാഷ്യവും അദ്ദേഹം വ്യാഖ്യാനിച്ചു. സുദര്‍ശദണ്ഡപാണി സ്തുതി എന്ന സുബ്രഹ്മണ്യസ്‌തോത്രം, ശിവഗീതയെ അടിസ്ഥാനമാക്കി രചിച്ച കേരളാ ഭാഷാഗാനം എന്ന കിളിപ്പാട്ട് കൂടാതെ നാരദീയ പുരാണാന്തര്‍ഗതമായ ഹരിഭക്തി സുധോദയം, അവധൂത ഗീത, ശ്രീകാശ്യപ ക്ഷേത്രമാഹാത്മ്യം എന്നിവ കിളിപ്പാട്ട് വൃത്തത്തില്‍ രചിക്കുകയുണ്ടായി. ശ്രീവിവേകാനന്ദ വിജയം, സുധോദയം തുടങ്ങിയ ലഘുകാവ്യങ്ങളും ശാശ്വതധര്‍മ്മം, അഹിംസാ പരമോ ധര്‍മ്മഃ ധര്‍മസ്വരൂപനിരൂപണം തുടങ്ങിയ ഗദ്യരചനകളും ഗോപാലന്‍നായരുടേതായിട്ടുണ്ട്.

കൃതഹസ്തനായ ഗ്രന്ഥകാരന്‍ എന്നതിനു പുറമേ പ്രഗത്ഭനായ പ്രഭാഷകന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. കൊച്ചി മഹാരാജാവ് ‘സാഹിത്യകുശലന്‍’ എന്ന ബഹുമതി നല്‍കി ഗോപാലന്‍ നായരെ ആദരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ സംസ്‌കൃത പണ്ഡിതന്മാരെ തിരഞ്ഞെടുത്തപ്പോള്‍ ഗോപാലന്‍ നായരെയാണ് ആദ്യമായി കേരളത്തില്‍നിന്നും കണ്ടെത്തിയത്.

1869 ഏപ്രില്‍ 18 ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പുത്തന്‍വീട്ടില്‍ മീനാക്ഷിയമ്മയുടെയും കിഴക്കെ ഗ്രാമത്തില്‍ അനന്തനാരായണ ഭട്ടരുടെയും മകനായി ഗോപാലന്‍ നായര്‍ ജനിച്ചു. ഔപചാരിക വിദ്യാഭ്യാസം അധികമില്ലെങ്കിലും ചില ആചാര്യന്മാരില്‍നിന്നും സംസ്‌കൃതത്തില്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹം നേടി. സ്വന്തമായി ഒരു വിദ്യാലയം സ്ഥാപിച്ച് അവിടെ പ്രഥമാദ്ധ്യാപകനായി പ്രവര്‍ത്തനനിരതനായിരുന്ന കാലത്താണ് പണ്ഡിറ്റ് പരീക്ഷ പാസ്സാകുന്നത്. കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളില്‍ പണ്ഡിറ്റ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ധര്‍മ്മപത്‌നിയും ഏകമകനും അകാലത്തില്‍ മരിച്ചതോടെ വേദാന്തപഠനത്തിലും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിലും മുഴുകിയ പണ്ഡിറ്റ് ഗോപാലന്‍ നായരുടെ സഫലജീവിതം മലയാളത്തിലെ ആത്മീയ ജിജ്ഞാസുക്കള്‍ക്ക് സുകൃതഫലമായിത്തീര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

India

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.