Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദയനീയസ്ഥിതി മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 09:31 pm IST
in Samskriti

ഭഗിനി നിവേദിത

അഞ്ചാമത്തെഉപകരണമാണ് ക്ഷേത്രം. അവിടെ മാത്രമാണ് ഇന്ന് വിലക്കുള്ളത്. നിവേദിതയുടെ ജീവിതത്തെക്കുറിച്ച് തന്നെ ഓര്‍ക്കുക-ഹിന്ദുധര്‍മത്തിന്റെ സേവനത്തിനുവേണ്ടി സ്വന്തം ഗുരുവിനാല്‍ നിവേദിക്കപ്പെട്ട് നിവേദിതയായിത്തീര്‍ന്ന പൂര്‍വാശ്രമത്തിലെ ‘മാര്‍ഗരറ്റ് നോബിള്‍’ ആദ്യത്തെ നാലുപകരണങ്ങളില്‍ കൂടി കരുപ്പിടിപ്പിക്കപ്പെടാന്‍ ഭാഗ്യം സിദ്ധിച്ചവരായിരുന്നു. അവര്‍ വേദവും ഉപനിഷത്തും പഠിച്ചു. വിവേകാനന്ദന്റെ തിരുവായ്‌മൊഴികേട്ട് വളര്‍ന്നു.

ശാരദാമണിയുടെ പരിലാളനയില്‍ ജീവിച്ചു, ഗംഗാസ്‌നാനം ചെയ്തു. എന്നാല്‍ അഞ്ചാമുപകരണം അവരെ തള്ളിക്കളഞ്ഞു. സ്വന്തം ഗുരുവിന്റെ കൂടെ അമര്‍നാഥക്ഷേത്രത്തില്‍ എത്തിയ അവരെ ക്ഷേത്രം ഭാരവാഹികള്‍ തടഞ്ഞു! അഭികാമ്യമെന്ന് പറയട്ടെ, മറ്റു പല ക്ഷേത്രക്കാരും അങ്ങനെ പ്രവര്‍ത്തിച്ചില്ല. അതുതന്നെയാണ് ഇന്നും ആവര്‍ത്തിക്കപ്പെടുന്നത്. പക്ഷേ, 85 കൊല്ലം മുന്‍പുള്ള അന്നത്തെ ഭാരതവും ഹിന്ദുത്വവുമല്ല ഇന്ന് എന്ന് ഓര്‍ക്കേണ്ടതുണ്ട്.

ഗത്യന്തരമില്ലാതെയാകാം; ഞെട്ടലേറ്റായിരിക്കാം. ഹിന്ദുസമാജം ഇന്ന് ഉണര്‍ന്ന് തുടങ്ങിയിരിക്കുന്നു. ചുറ്റുമുള്ള ഒഴുക്കുകളും എതിരൊഴുക്കുകളും നോക്കിക്കണ്ടു മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉടനെയോ വൈകിയോ വൈമനസ്യത്തോടെയോ ആകാം, വേണ്ട പരിഹാരം കണ്ടെത്തുന്നു. പലരും ശങ്കിക്കുന്നതുപോലെ അതില്‍ നഷ്ടപ്പെടാനല്ല നേടാനാണുള്ളത് എന്ന് അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. സെമിറ്റിക് മതങ്ങളിലെ പുരോഹിതവര്‍ഗത്തിന്റെ നീരാളിപ്പിടുത്തം പണ്ടേ മുതല്‍ ഇല്ലാത്ത ഇവിടെ; ഉല്‍പതിഷ്ണുപക്ഷത്തിന് നെടുതായ വിലങ്ങുതടികളില്ലാതെ സമാജാഭിവൃദ്ധിക്കുവേണ്ടി പൂര്‍വാപരാധാനങ്ങള്‍ തിരുത്താന്‍ കഴിയുന്നു.

ഈ അനുഭവം വച്ചുനോക്കുമ്പോള്‍ ഈ പ്രഭാത സന്ധ്യയിലെ പ്രശ്‌നത്തിനും ഹിന്ദുസമാജം അടുത്തുതന്നെ പരിഹാരം കണ്ടെത്തുമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. തിരിച്ചുവരുന്ന ധൂര്‍ത്തപുത്രന്മാര്‍ക്കും തിരിഞ്ഞുവരുന്ന ദത്തുപുത്രന്മാര്‍ക്കും വെളിച്ചവും തൃപ്തിയും അരുളുന്ന കാര്യത്തില്‍ മേല്‍പ്പറഞ്ഞ അഞ്ചുപകരണങ്ങളില്‍ നാലെണ്ണം പ്രയോഗത്തില്‍ വന്നു കഴിഞ്ഞിരിക്കുന്നു. ഇനി അവസാനത്തെ ഒന്നുമാത്രമേ പിന്തുടരാനുള്ളൂ. ഉള്ളിലുള്ളതു ചുരുട്ടിപ്പിടിച്ച കൈമുഷ്ടിയുടെ നാലുവിരലുകള്‍ നിവര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇനി പെരുവിരല്‍ മാത്രമേ നിവരാനുള്ളൂ. അതുകൂടി കഴിഞ്ഞാല്‍ ആധുനിക നവോത്ഥിത ഹിന്ദുത്വത്തിന്റെ വരദഹസ്തം ഉയരുകയായി.

ഇതു പറയുമ്പോള്‍ സദുദ്ദേശ്യത്തോടുകൂടി തന്നെ ചില ഹൈന്ദവ ബന്ധുക്കള്‍ ഭയാശങ്കകള്‍ പ്രകടിപ്പിക്കാറുണ്ട്. അവരെ നമുക്ക് കുറ്റം പറഞ്ഞുകൂടാ. മുന്‍പത്തെ അനുഭവം വച്ച്, നമ്മുടെ ധര്‍മസ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കാനുള്ള തീവ്രമായ പ്രതിബദ്ധതയോടുകൂടിയാണവര്‍ അങ്ങനെ പറയുന്നത്. എന്നാല്‍ അവരും ഇന്നത്തെ ജാഗരണപ്രവാഹത്തില്‍ ആനയിക്കപ്പെട്ടാല്‍ അവരുടെ ഭയാശങ്കകളും മാറും. നീണ്ട ഉറക്കത്തില്‍ സത്യമാണെന്ന് തോന്നിയ അതിഭയാനകമായ സ്വപ്നത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നുകഴിഞ്ഞിട്ടും കുറേ നേരത്തേക്ക് തുടരുന്ന നെഞ്ചിടിക്കല്‍ പോലെയാണ് അവരുടെ ഉള്‍വിറ. ശരിക്കുമുണര്‍ന്നുകഴിഞ്ഞാല്‍ അതുമാറും. ആ മാറ്റത്തില്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നവനെപ്പോലെ അവര്‍ ആശ്വാസത്തോടെ സന്തോഷിക്കുകയും ചെയ്യും.

ത്വരിതഗതിയില്‍ ഇന്ന് ഹിന്ദുവിന്റെ അസംഘടിതാവസ്ഥ മാറി വരുന്നു. യുവാക്കന്മാര്‍ക്കിടയിലും ധര്‍മജാഗരണമുണ്ടാകുന്നു. അതുകൊണ്ട് പണ്ടത്തെപ്പോലെ ആരുടേതായാലും കുതിരകയറ്റം ഇനി അനുവദിക്കപ്പെടുകയില്ല. സ്വാതന്ത്ര്യം ദു:സ്വാതന്ത്ര്യമാക്കിയാല്‍ അതു നിസ്സഹായനായും നിസ്സംഗനായും നിശ്ചേഷ്ടനായും നോക്കിനില്‍ക്കുന്ന ദയനീയസ്ഥിതിയല്ല ഇന്നു ഹിന്ദുവിന്റേത്. അതേസമയം പണ്ടില്ലാത്തതുപോലെ അന്യര്‍ക്കിടയില്‍ ഹൈന്ദവദര്‍ശനത്തിന്റെ ഉദാരവീക്ഷണവും പ്രവേശിച്ചുതുടങ്ങിയിരിക്കുന്നു. ആ തോതില്‍ മുന്‍പുണ്ടായിരുന്ന ഹിന്ദുമത നിഷേധത്തിന്റെ വായ്‌ത്തലയും മടങ്ങിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.