കണ്ണൂര്‍: പകര്‍ച്ചവ്യാധി പിടിപെട്ട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഇന്നലെ 888 പേര്‍ ചികിത്സ തേടി. വൈറല്‍പ്പനി, ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്‌സ് തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരാണ് ഇന്നലെ ചികിത്സതേടിയവരില്‍ ഏറെയും. 721 പേര്‍ക്കാണ് ഇതില്‍ വൈറല്‍പ്പനി സ്ഥിരീകരിച്ചത്. 11പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. കൊതുകുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതിനാലും കാലാവസ്ഥയില്‍ ഉണ്ടായമാറ്റവുമാണ് ഇത്തരത്തിലുള്ള രോഗങ്ങള്‍ വ്യാപകമാവാന്‍ കാരണം. ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യമായ രീതിയില്‍ നടത്തുവാന്‍ ആരോഗ്യവകുപ്പധികൃതര്‍ ശ്രദ്ധചെലുത്തുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ വലിയ തോതില്‍ കൂട്ടിയിട്ടിരിക്കുന്നതും ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടേയും തദ്ദേശസ്ഥാപനങ്ങളുടേയും കീഴില്‍ നടക്കാത്തതും ജനജീവിതം ദുസ്സഹമാക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും നടക്കാത്തതിനാല്‍ ഇവിടങ്ങളിലെല്ലാം ദിനം പ്രതി രോഗികളുടെ എണ്ണം വര്‍ദ്ദിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതലായും കുട്ടികളിലാണ് ഇത്തരം രോഗങ്ങള്‍ വ്യാപകമായി പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും കുറവുള്ളതിനാല്‍ രോഗികള്‍ ചികിത്സക്കായി മണിക്കുറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ഭൂരിഭാഗം ആള്‍ക്കാരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇവിടെ ചെറിയ രോഗങ്ങള്‍ക്ക് പോലും ചികിത്സക്കായി എത്തുന്നവരെക്കൊണ്ട് വലിയ രീതിയിലുള്ള ചെക്കപ്പുകള്‍ നടത്തുന്നതായും പരാതി ഉയരുന്നു. ി പരിക്കേറ്റ ഇയാള്‍ ഇപ്പോഴും ഏഴുന്നേറ്റ് നടക്കാനാവാതെ കിടപ്പില്‍ കഴിയുകയാണ്.
















