Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉണര്‍വിന്റെ കാലടിയൊച്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 08:21 pm IST
in Samskriti

വില്വമംഗലം സ്വാമിയാര്‍ കിഴക്കുഭാഗത്തുവന്നു ഭജനമിരുന്ന് ദേവിയുടെ രൗദ്രഭാവം ശാന്തമാക്കിത്തീര്‍ത്തുവെങ്കില്‍ കിഴക്കേനട എന്തിന് പിന്നേയും പൂട്ടിയിടണം. കിഴക്കേ നടയ്‌ക്കലെ കതകിനു സുഷിരമുണ്ടെങ്കില്‍ അതില്‍ക്കൂടി ദേവിയുടെ ദൃഷ്ടികടക്കില്ലേ? പിന്നെ പൂട്ടിയിട്ടതുകൊണ്ട് വിശേഷമുണ്ടോ? അതു വിഷുവിന് മാത്രമേ തുറക്കൂ-വിഷുവിന് തുറക്കാമെങ്കില്‍ എന്തുകൊണ്ട് മറ്റു ദിവസങ്ങളില്‍ തുറന്നിട്ടുകൂടാ? വിഷുവിനു മാത്രം കരുണാമയിയും മറ്റു ദിവസങ്ങളില്‍ അതല്ലാതെയുമായിരിക്കും ദേവി എന്നുപറയുന്നത് ദേവിയെത്തന്നെ ഇടിച്ചുതാഴ്‌ത്തുകയല്ലെ? വന്നിരുന്നതുമുതല്‍ ദേവിക്കു പടിഞ്ഞാറു ശാന്തഭാവമായിരുന്നെങ്കില്‍ കിഴക്കുമാത്രം എന്തിനു രൗദ്രമായി? ഇങ്ങനെ പല ചോദ്യങ്ങളും ചിന്തിക്കുന്ന ഒരു വിശ്വാസിക്ക് അസൗകര്യമുണ്ടാക്കും.

വാസ്തവത്തില്‍, നാട്ടുകാരെല്ലാം ചേര്‍ന്ന് ഒരു സപ്താഹമോ അഖണ്ഡഭജനയോ അതുപോലെ എല്ലാവരും ഒരുമിച്ചുചേര്‍ന്ന്, പ്രകടനാത്മകമല്ലാത്ത, ഭക്തിനിര്‍ഭരമായ എന്തെങ്കിലും പരിപാടിയോ നടത്തി അമ്പലത്തിന്റെ കിഴക്കും പടിഞ്ഞാറും നടകള്‍ തുറന്നിടുകയാണ് ഇന്നുവേണ്ടത്. സോപാനദ്വയമുള്ള ആ അമ്പലത്തിന്റെ അപൂര്‍വത കേരളമെങ്ങും വിളിച്ചുപറയുകയാണ് വേണ്ടത്. ദേവിയുടെ ദൃഷ്ടിപഥത്തില്‍പ്പെട്ട പാടങ്ങള്‍ ഒരിക്കലും തരിശിടുകയില്ല എന്ന് നാട്ടുകാര്‍തന്നെ തീരുമാനിക്കുകയും വേണം.

തരിശിട്ടതിന്റെ ഭാരം ദേവിയുടെ മേല്‍ വച്ചുകെട്ടരുത്. വെള്ളത്തിനു ദൗര്‍ലഭ്യമുണ്ടായിരുന്ന കാലഘട്ടത്തില്‍ മറ്റു പോംവഴി ഇല്ലാത്തതുകൊണ്ടായിരിക്കാം ഒരുപക്ഷേ തരിശിട്ടത്. എന്നാല്‍ കുഴല്‍കിണറും പമ്പുമെല്ലാം ഗ്രാമാന്തരങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞ ഈ ശാസ്ത്രീയയുഗത്തില്‍ അത് അതേപടി തുടരണമെന്നില്ല.

ഉണ്ണി എല്ലുമുറിയെ പണിയെടുക്കുന്നതു കാണുമ്പോള്‍ അമ്മയുടെ രൗദ്രമെല്ലാം പമ്പ കടക്കും. അതോടെ ഇതുവരെ കൈമാറി വന്ന ഐതിഹ്യവും കൈമോശം വന്നുപോകും. അപ്പോള്‍ ഒരുതുള്ളി കണ്ണീര്‍പോലും വീഴ്‌ത്തേണ്ടതുമില്ല. അപൂര്‍വമായുള്ള രണ്ടു സോപാനങ്ങളുടെ മുന്‍പില്‍ എന്നും കാലത്തും വൈകിട്ടും തൊഴാന്‍ ഭക്തതതികള്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ അന്തരീക്ഷത്തില്‍ ഉണര്‍വും ഉന്മേഷവും അലതല്ലും. ഉണര്‍ന്ന ഹിന്ദുവിന്റെ അമ്പലവും ഉണരും.

മൂന്നാമതൊരു ഉദാഹരണം. ഇവിടെ ദേവി മാത്രമാണ് കഥാപാത്രം. കേരളം ആനകളുടെ നാട് എന്നാണ് പുറത്തുള്ളവര്‍ കൊട്ടിഘോഷിക്കാറ്. ആന എഴുന്നള്ളത്തില്ലാത്ത ക്ഷേത്രങ്ങള്‍ തന്നെ കുറവാണ്. ഇങ്ങനെയിരിക്കെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിക്കു തോന്നി തനിക്ക് ആന വേണ്ടെന്ന്. പിന്നീട് ആന ആ വഴിക്കു പോകുമ്പോള്‍ ഗോപുരകവാടം താനേ അടഞ്ഞുവത്രെ.

ഇവിടേയും കഴിവുകെട്ട മനുഷ്യന്‍ തന്റെ കഴിവുകേടിനെ പിന്‍താങ്ങുകയും സാധൂകരിക്കുകയും ചെയ്യുന്ന വക്കാലത്ത് സര്‍വേശ്വരിയായ ദേവിയുടെ കൈയില്‍ കൊടുത്തിരിക്കുകയാണ്. സര്‍വചരാചരങ്ങളുടെയും മാതാവായ ജഗജ്ജനനി എന്തിന് ആനയെമാത്രം വേണ്ടെന്നുവക്കണം? ഭഗവല്‍ സാക്ഷാല്‍ക്കാരത്തിനുവേണ്ടി വെമ്പുന്ന യഥാര്‍ത്ഥ പണ്ഡിതന്‍ വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനേയും പശുവിനേയും ആനയേയും നായയെ തിന്നുന്ന കാട്ടുജാതിക്കാരനേയും ഒരുപോലെ കാണുന്നുവെന്നാണ് ഭഗവാന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നത് (വിദ്യാവിനയസമ്പന്നേ, ബ്രാഹ്മണേ ഗവി ഹസ്തിനി, ശുനി ചൈവ ശ്വപാകേച, പണ്ഡിതാഃ സമദര്‍ശിനഃ) ആനയെ മാത്രം അതില്‍നിന്ന് ആ ശക്തിസ്വരൂപിണി ഒഴിച്ചുനിര്‍ത്തുമോ?

കാട്ടാളനായ ഭക്തന്‍ കടിച്ചുകൊടുക്കുന്ന ഇറച്ചിക്കഷണവും തുപ്പി ഒഴിക്കുന്ന വെള്ളവും നിവേദ്യവും അഭിഷേകവുമായി സ്വീകരിച്ച ഭക്തദാസന്‍, ആനയെ എഴുന്നള്ളിക്കാന്‍ ഭക്തന്മാര്‍ തീരുമാനിച്ചാല്‍ തിരസ്‌കരിക്കുമോ? അതുപോലെ ദേവിയും ആരാധ്യയായ അധിദേവതയെ അടിപറ്റിയ ആരാധകന്റെ അക്ഷന്തവ്യമായ അനാസ്ഥയില്‍ കുരുക്കിയിടുകയാണ് അതുവഴി ചെയ്യുന്നത്.

സത്യത്തില്‍ വേണ്ടത്, അയല്‍കരക്കാര്‍ അന്തസ്സോടെ ചെയ്യുന്നതുപോലെ തങ്ങളുടെ കരയിലെ കോവിലില്‍ അവരും അതികേമമായി, സാമാജികബോധത്തോടെ, അപകര്‍ഷബോധം കൊച്ചുകുഞ്ഞുങ്ങളില്‍ കടന്നുകൂടാത്ത വിധവും അഭിമാനബോധം ആഞ്ഞടിക്കുന്നവിധവും ഉത്സവം നടത്തുകയാണ്. ഐതിഹ്യം പറഞ്ഞു കഴിവുകേട് മൂടിവക്കരുത്. ഉണര്‍വിന്റെ ഭാഷയില്‍ അവര്‍ സംസാരിക്കണം-ഉണര്‍വിന്റെ വായു ശ്വസിക്കണം. അവരുടെ ഓരോ കാല്‍വപ്പിലും ഉണര്‍വിന്റെ കാലടിയൊച്ച കേള്‍ക്കണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.