കോട്ടയം: കേന്ദ്ര ആയൂഷ് മന്ത്രാലയത്തിന്റെ കീഴില്‍ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ ദേശീയ നിലവാരത്തിലുളള നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തി. അടുത്ത മാസം അവസാനം ഇത് രാഷ്ടത്തിന് സമര്‍പ്പിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പത്രസമ്മേളനത്തില്‍ അറിയിച്ചു. മനോരോഗ ചികിത്സയ്ക്കുള്ള ഇന്ത്യയിലെ ഏക ദേശീയ ഇന്സ്റ്റിറ്റിയൂട്ടാണിത്.
ദേശീയ ഇന്സ്റ്റിറ്റിയൂട്ടയായതോടെ പിജി കോഴ്സുകളും പാരാമെഡിക്കല്‍ കോഴ്സുകളും ആരംഭിക്കാന്‍ ആയൂഷ് മന്ത്രാലയത്തിന്റെ അനുമതിയായി. എംഡി (ഹോമിയോ) പിഎച്ച ഡി, ബിഎസ്സി നേഴ്സിംഗ് തുടങ്ങിയ കോഴ്സുകളാണ് ഇവിടെ തുടക്കത്തില്‍ ആരംഭി്ക്കുന്നത്.
എംഡി ഹോമിയോപ്പതിയില്‍ രണ്ട് കോഴ്സുകളാണുളളത്. സൈക്കാട്രിയും പ്രാക്ടീസ് മെഡിസിനുമാണിവ. വരുന്ന അധ്യായന വര്‍ഷത്തില്‍ 10 സീറ്റുകളാണ് ആരോഗ്യ സര്‍വ്വകലാശാല ഈ കോഴ്സുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്.
കുറിച്ചി ഹോമിയോപ്പതി റിസര്‍്ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുന്നതോടെ 100 കിടക്കകള്‍ക്ക് പകരം 200 കിടക്കകളുളള ആശൂഗപത്രിയായി മാറും. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: