ഇടുക്കി: പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് കയ്യേറ്റം നടത്തിയ വാര്‍ത്ത ജന്മഭൂമിയാണ് പുറംലോകത്തെ അറിയിച്ചത്.
മാര്‍ച്ച് നാലിനായിരുന്നു കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയെത്തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പാപ്പാത്തിച്ചോലയില്‍ എത്തി കയ്യേറ്റം സ്ഥിരീകരിച്ചു. തുടര്‍ന്ന് കുരിശ് നീക്കി കയ്യേറ്റം ഒഴിപ്പിക്കാന്‍ തീരുമാനമെടുത്തു. മാര്‍ച്ച് 16ന് ഉടുമ്പന്‍ചോല തഹസീല്‍ദാറുടെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സേന പാപ്പാത്തിച്ചോലയിലെത്തി കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഭൂമാഫിയ തടഞ്ഞു.
രണ്ട് മണിക്കൂറോളം തഹസീല്‍ദാറുടെ വാഹനം തടഞ്ഞിട്ടു. പിന്നീട് മന്ത്രി എംഎം മണി ഇടപെട്ട് കയ്യേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. ഇത് ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു. ഈ സംഭവങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് പാപ്പാത്തിച്ചോല കയ്യേറ്റം ദൃശ്യ-പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിപിഎമ്മിന്റെയും സ്വകാര്യ സഭയുടെയും ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിക്കാന്‍ കഴിയാതെ വന്നതോടെ റന്യൂവകുപ്പ് മന്ത്രി തന്നെ പ്രശ്നത്തില്‍ ഇടപെട്ട് വന്‍ പോലീസ് സന്നാഹത്തോടെ കയ്യേറ്റം സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച് 48-ാം ദിവസം ഒഴിപ്പിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ മുതല്‍ ചാനലുകളായ ചാനലുകളെല്ലാം തങ്ങളാണ് കൈയേറ്റ വാര്‍ത്ത പുറത്തുകൊണ്ടുവന്നതെന്ന് പറഞ്ഞ് വീമ്പിളക്കുന്നുണ്ടായിരുന്നു. ചില പത്രങ്ങളും തങ്ങളാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നതെന്ന് എഴുതി. ഈ അവകാശവാദങ്ങള്‍ തുടരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: