ചാലക്കുടി:കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസ് ഏറ്റെടുക്കാന്‍ സിബിഐയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന്റെ ആശ്വാസത്തിലാണ് ആരാധകരും ബന്ധുക്കളും.മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു വരാന്‍ പോലീസിന് കഴിയാതെ വന്നതിനെ തുടര്‍ന്ന് മണിയുടെ ഭാര്യ നിമ്മിയും,സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും സിബിഐ അന്വഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഒരു മാസത്തിനുള്ളില്‍ കേസ് ഏറ്റെടുക്കണമെന്നാണ് സിബിഐയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നിലിവിലുള്ള കേസുകളുടെ വര്‍ദ്ധന കാരണം മണിയുടെ മരണം സംബന്ധിച്ച കേസ് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് സിബിഐ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു. ആദ്യം മുതലെ മരണത്തിലെ ദുരൂഹുത സംബന്ധിച്ച് ആരോപണം ഉയര്‍ന്നപ്പോള്‍ സ്വാഭാവിക മരണമാക്കുവാനാണ് പോലീസ് ശ്രമിച്ചിരുന്നത്.
എന്നാല്‍ മണിയെ ചികിത്സിച്ചിരുന്ന അമൃത ആശുപത്രിയിലേയും,കാക്കനാട്ടെ ലാബിലേയും,ഹൈദ്രബാദിലെ കേന്ദ്ര ലാബിലേയും റിപ്പോര്‍ട്ടുകളില്‍ മരണ കാരണം മീതൈയില്‍ ആല്‍ക്കഹോളാണെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് ഒരന്വേഷണവും പോലീസ് ശ്രമിച്ചില്ല.ഇതിനെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും,രക്തം അടക്കമുള്ള ശരീര അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനിയിലും മരണ കാരണം മീതയില്‍ ആല്‍ക്കഹോളും,പെതനോളുമാണെന്ന് കണ്ടെത്തിയിരുന്നു.കേസ് അന്വേഷിച്ച എസ്പി.പി.ഉണ്ണിരാജ.ഡിവൈഎസ്പി എസ് സുദര്‍ശനന്‍ അടക്കമുള്ളവര്‍ ദുരുഹതകള്‍ ഇല്ലെന്നും മണിയുടേത് സ്വാഭാവിക മരണമാണെന്നുമാണ് കണ്ടെത്തിയത്.കേസിലെ പ്രധാന അന്വേക്ഷണ ഉദ്യോഗസ്ഥനായ സുദരശനനെ ജിഷ കേസ് ഏല്‍പ്പിച്ചതോടെ മണിയുടെ കേസ് നിശ്ചലമാവുകയായിരുന്നു.
ഒരു വര്‍ഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടു വരുവാന്‍ കഴിയാത്തിരുന്നത്,പോലീസിനും,സര്‍ക്കാരിനും വലിയ നാണക്കേടായിരുന്നു ഉണ്ടാക്കിയത്.ഒരു വര്‍ഷം തികയുന്ന മാര്‍ച്ച് 6ന് കേസ് സിബിഐ ഏറ്റെടുക്കണമെന്നും,ദുരുഹത പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരാഹാര സമരം നടത്തിയിരുന്നു.
നിരവധി സാമുദായിക സാംസ്‌കാരിക സംഘടനകളും സമരത്തിന് പിന്തുണുയുമായെത്തി.മണിയെ പോലെയുള്ള പ്രമുഖനായ കലാകാരന്റെ മരണത്തിലെ ദുരുഹത പുറത്ത് വരണ്ടേതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.മണിയുടെ മരണം സ്വാഭാവികമാക്കി മാറ്റാന്‍ ശ്രമിച്ച പോലീസിന്റെ നിലപാടുകള്‍ തെറ്റാണെന്ന് ഹൈക്കോടതി തീരുമാനത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞു.
















