കൊടകര: കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് കോടാലിയിലെ ബിവറേജ് ഷാപ്പില് മദ്യപന്മാരുടെ ചാകര.
നൂറുകണക്കിനാളുകളാണ് പൊരിവെയിലും തൃണവല്‍ഗണിച്ച് വരിയില്‍ നിരക്കുന്നത്. രാവിലെ ഷോപ്പ് തുറക്കുന്നതിനു മുന്‍പ് തന്നെ ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവരുള്പ്പെടെ നിരവധി ആളുകള്‍ ക്ഷമയോടെ ക്യൂവില്‍ സ്ഥലം പിടിക്കുന്നു. പലരും ചൂടിനെ ചെറുക്കാന്‍ മുന്‍കരുതലായി കുപ്പിവെള്ളവും കരുതിയാണ് വരവ്.
കോടാലിയുടെ സിരാകേന്ദ്രമായ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ മദ്യവില്‍പ്പനശാല സ്ഥിതി ചെയ്യുന്നത്. മദ്യപന്മാരുടെ ക്യൂ പ്രധാന റോഡിലെ കച്ചവടസ്ഥാപനങ്ങളുടെ മുന്നിലൂടെ നീണ്ടു പോയത് ഇവരുടെ കച്ചവടത്തെയും സാരമായി ബാധിച്ചു.
ബിവറേജ് ഷോപ്പ് ഇവിടെ നിന്ന് മാറ്റണമെന്ന് ഏറെ നാളുകളായി ജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടു വരുന്നതിനിടയിലാണ് പുതിയ പ്രശ്നങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: