ചേര്‍പ്പ്: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെ നടന്ന തിരുവാതിര പുറപ്പാട് ഭക്തി നിര്‍ഭരമായി. പുലര്‍ച്ചെ രണ്ടുമണിക്ക് തന്ത്രിയുടെ അനുമതിയോടെ തിമിലപാണികൊട്ടി ശാസ്താവിന്റെ തിടമ്പ് കയ്യില്‍ വെച്ച് ഒരു പ്രദക്ഷിണത്തിന് ശേഷം ചെമ്പടകൊട്ടി പുറത്തേക്കെഴുന്നള്ളി. കോലം ആനപ്പുറത്ത് കയറ്റി വടക്കുഭാഗത്തേക്ക്. ചെമ്പട അവസാനിച്ചപ്പോള്‍ വിളക്കാചാരം.
തുടര്‍ന്ന് വലന്തലയിലെ ശ്രുതിയോടെ ഒന്നര പ്രദക്ഷിണം കഴിഞ്ഞ് കിഴക്കേനടയില്‍ തെക്കോട്ടഭിമുഖമായി നിന്ന് കൂറുകൊട്ടി അവസാനിച്ചു. തുടര്‍ന്ന് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: