മാള: മാനേജ്മെന്റ് പീഡനത്തിനെതിരെ സമരം ചെയ്ത മെറ്റ്സ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്. നാല് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്.
ഒരാഴ്ചയായി മെറ്റ്സ് സ്റ്റുഡന്‍സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ കോളേജില്‍ നിരാഹാര സത്യാഗ്രഹ സമരം നടത്തി വരികയായിരുന്നു. ഇതിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വിദ്യാര്‍ഥികള്‍ ഇന്നലെ പഠിപ്പുമുടക്ക് നടത്തി. എബിവിപിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10മണിയോടെ പ്രവര്‍ത്തകര്‍ കോളേജിലേക്ക് ജാഥയായി എത്തി.
മാള സിഐയുടെ നേതൃത്വത്തില്‍ പോലീസും എത്തി യിരുന്നു. പോലീസ് ജാഥ തടഞ്ഞതോടെ ഉന്തും തള്ളുമായി. തുടര്‍ന്ന് പോലീസ് പ്രകോപനപരമായി ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. പരിക്കേറ്റ മൂന്ന് എബിവിപി പ്രവര്‍ത്തകരെ മാള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എബിവിപി പ്രവര്‍ത്തകരായ പ്രസാദ്, അജിത,് വേലായുധന് എന്നിവരെ മാള സര്‍ക്കാര്‍ ആശുപത്രിയിലും പ്രശാന്തിനെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അജിത് പ്രഥമശുശ്രൂഷയ്ക്കുശേഷംആശുപത്രി വിട്ടു.
ബിജെപി ജില്ലാ പ്രസിഡണ്ട് എ നാഗേഷ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് എന്നിവരടക്കംനിരവധി പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി.
ഹര്‍ത്താല്‍ സമാധാനപരമായി ജാഥ നടത്തിയ എബിവിപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്കെതിരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് മാള പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട മാള, അന്നമന,പൊയ്യ, കുഴൂര്‍, പുത്തന്ചിറഎന്നീ പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: