ചാലക്കുടി: ദേവമേളയായ ആറാട്ടു പുഴ പൂരപങ്കാളി പടിഞ്ഞാറെ ചാലക്കുടി പിഷാരിക്കല്‍ ദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ക്ഷേത്രാചാര്യന് വേഴപ്പറപ്പ് നാരായണന് നമ്പൂതിരിയും ക്ഷേത്രം മേല്‍ശാന്തി തട്ടായത്ത് പരമേശ്വരന് നമ്പൂതിരിയും ചേര്‍ന്ന് കൊടിയേറ്റി. കൊടിയേറ്റിന് ശേഷം ചാലക്കുടി പുഴയില്‍ ആറാട്ട്, കലശ പൂജ, ശ്രീഭൂതബലി എന്നിവ നടന്നു. തുടര്‍ന്ന് ഏഴാം തീയതി വരെ എല്ലാ ദിവസവും രാവിലെ 7.30ന് ആറാട്ടും വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കുന്നതാണ്. ഇന്ന് വിശേഷാല്‍ പൂജകള്‍, വൈകിട്ട് ദീപാരാധനക്ക് ശേഷം ചാകാര് കൂത്ത് എന്നിവയുണ്ടായിരിക്കും.
ക്ഷേത്രത്തിലെ നടപ്പാതയുടെ സമര്‍പ്പണം ഗജവീരന് പെരിഞ്ഞനം ഗോപാലകൃഷ്ണന് നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം ‘ഭാരാവാഹികളായ സി.പി.മോഹനന്, ജയന് തെക്കേപ്പാട്ട്, ജനറല്‍ കണ്‍വീനര്‍ എന്‍.എസ്.നാരായണന്, എം.സി.രവി, സമിതി പ്രസിഡന്റ് പി.പത്മാവതിയമ്മ, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: