ഇരിങ്ങാലക്കുട:മഴവെള്ളം ഭൂമിക്കടിയിലേക്ക് അരിച്ചിറക്കാന്‍ വൃക്ഷങ്ങളുടെ വേരുകള്‍ക്ക് കഴിയുമെന്ന് തെളിയിക്കുകയാണ് ഇരിങ്ങാലക്കുടക്കാരനായ കാവല്ലൂര്‍ ഗംഗാധരന്. കാലവസ്ഥ വ്യതിയാനവും കിണര്‍, തോട്, കുളം, കനാല്‍, അരുവികള്‍, മറ്റു ജലസ്രോതസുകളുടെ മലിനീകരണവും മണ്ണിട്ടുനികത്തലും ഭൂമിക്കടിയിലേക്ക് പോകുന്ന വെള്ളത്തിന് കോടാലിയാണെന്ന് അദ്ദേഹം പറയുന്നു. വൃക്ഷങ്ങളില്‍ ഫയലില്‍ മാത്രം ഒതുങ്ങിയാല്‍ പോര പകരം ഭൂമിയില്‍ നട്ടുവളര്‍ത്താന്‍ തയ്യാറായാല്‍ ഭൂഗര്‍ഭജലം വര്‍ദ്ധിപ്പിക്കാനും അന്തരീക്ഷ താപനവും ഭൂമിയില്‍ നിന്നുള്ള ആവധിപ്പും കുറക്കാമെന്നും ഗംഗാധരന് പറയുന്നു. തന്റെ പുരയിടത്തില്‍ പരീക്ഷിച്ചറിഞ്ഞ കാര്യങ്ങള്‍ തന്റെയടുത്തുവരുന്നവരെയും ക്ലാസുകളില്കൂടിയും ആളുകളെ ബോധവത്കരിക്കുകയാണിപ്പോള്.
ഉറപ്പുള്ള പോളിത്തിന്‍ പെട്ടി എടുത്ത് അതിന്റെ അടിഭാഗത്ത് തുല്ല്യ ദൂരത്തില്‍ മൂന്ന് ദ്വാരം ഇടുക. ചിത്രത്തില്‍ കാണുന്നതുപോലെ പെട്ടി സ്റ്റാന്റില്‍ വക്കുക. ദ്വാരത്തില്‍ പൈപ്പ് കഷണങ്ങള്‍ ഘടിപ്പിച്ച് താഴെക്ക് മണ്ണ് ചോര്‍ന്ന് പോകാതെ ദ്വാരത്തിന്റെ മുകളില്‍ പിവിസി നെറ്റും വക്കണം. പിന്നീട് ബോക്സില്‍ മണ്ണ് കുത്തിനിറച്ചു. നടുവിലെ ദ്വാരത്തിനു മുകളില്‍ മണല്‍ പില്ലറോ, സാന്റ് തൂണോ നിര്‍മ്മിക്കണം. മണല്‍ പില്ലറിന്റെ ഒരു ഭാഗത്ത് ചെടികള്‍ നട്ട് പിടിപ്പിക്കണം. മറുവശത്ത് ചെടികള്‍ വേണ്ട. ചെടികള്‍ നനച്ച് വളര്‍ത്തണം. വളര്‍ച്ച പ്രാപിക്കാന്‍ തുടങ്ങിയാല്‍ ചെടികളുടെ താഴെയുള്ള ദ്വാരത്തില്‍ കൂടി വെള്ളം ഇറ്റുവീഴുന്നതുകാണാം. മാസങ്ങള്‍ കൂടുന്തോറും ഈ ദ്വാരത്തില്കൂടിയുള്ള വെള്ളത്തിന്റെ വരവും വര്‍ദ്ധിച്ചു. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടെയിരുന്നു. മൂന്നുവീതം പെട്ടികള്‍ രണ്ടു ഘട്ടങ്ങളിലായി പരീക്ഷിച്ചപ്പോഴും ഒരേ ഫലമാണ് ഉണ്ടായത്. മണല്പില്ലറില് കൂടി വെള്ളം ഇടതടവില്ലാതെ വീഴുന്നുണ്ടായിരുന്നു.
പണ്ടുകാലത്ത് കാറ്റും കോളും മഴയും ഉണ്ടായിരുന്നു. കാറ്റിനുപകരം ചെടിയെ അങ്ങോട്ടും ഇങ്ങോട്ടും ഉലച്ചു. അപ്പോള്‍ വെള്ളം താഴോട്ട് വീഴുന്നത് കൂടിയതായി കണ്ടു. ചെടിയുടെയും മരത്തിന്റെയും വേരുകള്‍ വളരുന്നതിനിടയില്‍ വേരിന്റെ വശങ്ങളിലുള്ള മണ്ണ് ഇളകുന്നതും കാറ്റുവീശി വൃക്ഷം ആടിയുലയുമ്പോള്‍ വേരിന്റെ വശങ്ങള് വികസിക്കുന്നതായും കണ്ടെത്തി.വശങ്ങളില് ഇളക്കം തട്ടുമ്പോള്‍ വെള്ളത്തെ അടിത്തട്ടിലേക്ക് പോകാന്‍ സഹായിക്കുന്നു. ഇവിടെ ദ്വാരത്തില്‍ ഘടിപ്പിച്ച പൈപ്പില്‍കൂടി വെള്ളം താഴേക്ക് ഇറ്റുവീഴുന്നു.
ചെടികള്‍ പറിച്ച് നോക്കിയപ്പോള്‍ ചെടിയുടെ വേരുകള്‍ ദ്വാരത്തിനരികെവരെ എത്തിയിരിന്നു. ഇതാണ് വെള്ളം വലതുവശത്തെ ദ്വാരത്തില്‍കൂടി തുടര്‍ച്ചയായി ഇറ്റിറ്റുവീഴാന്‍ ഇടയാക്കിയത്. മറ്റേ ഭാഗത്തെ ദ്വാരത്തില്‍കൂടി ഒരു തുള്ളി വെള്ളം പോലും പുറത്തുവന്നതുമില്ല. ഭൂഗര്‍ഭജലവിതാനം കൂട്ടാന്‍ വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും സാധിക്കുമെന്നതിന് തെളിവാണിത്. ഒരു ജലദിനം കൂടി കടന്നുപോകുമ്പോള്‍ ജലപരിപോക്ഷണത്തിന് വൃക്ഷങ്ങളുടെ പങ്ക് ഇങ്ങനെ ആളുകളെ ബോധ്യപ്പെടുത്തുകയാണ് കാവല്ലൂര്‍ ഗംഗാധരന് എന്ന എഞ്ചിനിയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: