തൃശൂര്‍:പാലപ്പിള്ളി കുണ്ടായി മേഖലയില്‍ ഭീതി പരത്തി വീണ്ടും പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു.ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് മേഖലയില്‍ പുലിയിറങ്ങി പശുവിനെ പിടിക്കുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കഴിഞ്ഞ ഞായറാഴ്ചയും ബുധനാഴ്ചയും ഇവിടെ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്കു സമീപത്തുനിന്നാണ് മൂരിക്കുട്ടിയെ പുലി പിടിച്ചു കൊണ്ടുപോയിട്ടുള്ളത്.
അരിമ്പത്തോടി ജബ്ബാറിന്റെ മൂരിക്കുട്ടിയെയാണ് പുലിപിടിച്ചത്. തെങ്ങുംതറയില്‍ സതീശന്റെ പാഡിക്ക് മുറ്റത്ത് നിന്ന് പുലിയുടേതെന്ന് കരുതുന്ന കാല്പാടുകള് കണ്ടെത്തിയിട്ടുണ്ട് പാഡികള്‍ക്ക് സമീപത്ത് നിന്നാണ് വളര്‍ത്തു മൃഗങ്ങളെ പുലി പിടിച്ചു കൊണ്ടു പോകുന്നത്.ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങുന്നത് പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. മേഖലയില്‍ പുലിയെ പിടിക്കുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: